ഗുരുവായൂർ: കഴിഞ്ഞ ഒരുമാസമായി നടന്ന ു വരുന്ന വിളക്കാഘോഷങ്ങൾക്ക് സമാപനമായി ഏകാദശിയെത്തിയതോടെ ഗുരുവായൂർ ക്ഷേത്രനഗരം ഉത്സവ ലഹരിയിലായി. ക്ഷേത്രവും നഗരവും വൈദ്യുത ദീപ പ്രഭയിൽ മുങ്ങി നിൽക്കുകയാണ്. ഏകാദശി വരവറിയിച്ച് വഴിയോര കച്ചവടങ്ങൾ ഗുരുവായൂരിലെത്തി. വിവിധ സംഘടനകളുടെ ആഘോഷപരിപാടികളും ഏകാദശിക്ക് മാറ്റു കൂട്ടും. തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലീസിനെ വിന്യസിക്കും.
ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് പ്രത്യേക വരിസംവിധാനം ഏർപ്പെടുത്തും. വൃതം എടുക്കുന്നവർക്കായി ഗോതന്പ് ചോറ്, രസകാളൻ, ഗോതന്പ് പായസം, പുഴുക്ക് എന്നീ വിഭവങ്ങളാണ് പ്രസാദ ഉൗട്ടിന് നൽകുന്നത്. രാവിലെ ഒന്പതിന് അന്നലക്ഷമി ഹാളിലും കുളത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലും, തെക്കേനടയിലെ പന്തലിലമായി പ്രസാദ ഉൗട്ട് നൽകും.
മുഴുവൻ ഭക്തർക്കും പ്രസാദഉൗട്ടു നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഏകാദശി; ക്ഷേത്രനഗരം ഉത്സവ ലഹരിയിൽ
01:06 AM Nov 17, 2018 | Deepika.com