ഇരിങ്ങാലക്കുട: ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥയ്ക്കു തുടക്കം. ആൽത്തറ പരിസരത്ത് നടന്ന യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംപിയുമായ സി.എൻ. ജയദേവൻ ജാഥ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വന്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നോട്ട് നിരോധന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചതാണ്.
നോട്ട് മാറുന്നതിനുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നിഷേധിക്കപ്പെട്ടത് ബിജെപി നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് ധനകാര്യ മന്ത്രിതന്നെ കേരളത്തിലെ എംപിമാരോടു വ്യക്തമാക്കിയതാണ്.
സഹകരണ രംഗം കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് ജയിലുകളെന്നും നഷ്ടപ്പെട്ട പണം ഇവരിൽനിന്നു തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയെന്നും ജയദേവൻ പറഞ്ഞു.
എൽഡിഎഫ് ടൗണ്‍ കമ്മിറ്റി കണ്‍വീനർ കെ.പി. ജോർജ്, ജാഥാ ക്യാപ്റ്റൻ ഉല്ലാസ് കളക്കാട്ട്, വൈസ് ക്യാപ്റ്റൻ പി. മണി, മാനേജർ വി.എ. മനോജ്കുമാർ,
എൽഡിഎഫ് നേതാക്കളായ അഡ്വ. കെ.ആർ. വിജയ, ജയൻ അരിന്പ്ര, ടി.കെ. വർഗീസ്, പാപ്പ
ച്ചൻ വാഴക്കുന്ന്, ഗിരീഷ് മണപ്പെട്ടി, കെ.എസ്. പ്രസാദ്, രാജു പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വന്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നോട്ട് നിരോധന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചതാണ്.
നോട്ട് മാറുന്നതിനുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നിഷേധിക്കപ്പെട്ടത് ബിജെപി നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് ധനകാര്യ മന്ത്രിതന്നെ കേരളത്തിലെ എംപിമാരോടു വ്യക്തമാക്കിയതാണ്.
സഹകരണ രംഗം കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് ജയിലുകളെന്നും നഷ്ടപ്പെട്ട പണം ഇവരിൽനിന്നു തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയെന്നും ജയദേവൻ പറഞ്ഞു.
എൽഡിഎഫ് ടൗണ്‍ കമ്മിറ്റി കണ്‍വീനർ കെ.പി. ജോർജ്, ജാഥാ ക്യാപ്റ്റൻ ഉല്ലാസ് കളക്കാട്ട്, വൈസ് ക്യാപ്റ്റൻ പി. മണി, മാനേജർ വി.എ. മനോജ്കുമാർ,
എൽഡിഎഫ് നേതാക്കളായ അഡ്വ. കെ.ആർ. വിജയ, ജയൻ അരിന്പ്ര, ടി.കെ. വർഗീസ്, പാപ്പ
ച്ചൻ വാഴക്കുന്ന്, ഗിരീഷ് മണപ്പെട്ടി, കെ.എസ്. പ്രസാദ്, രാജു പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.