+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേലൂരിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കിൽ

വേലൂർ: ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സികൾ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് വേലൂർ പോസ്റ്റ് ഓഫീസ് സെന്‍ററിൽ പണിമുടക്കുമായി ഓട്ടോറിക്ഷ തൊഴിലാളികൾ. കുറച്ചു
വേലൂരിൽ ഓട്ടോറിക്ഷ  തൊഴിലാളികൾ പണിമുടക്കിൽ
വേലൂർ: ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സികൾ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് വേലൂർ പോസ്റ്റ് ഓഫീസ് സെന്‍ററിൽ പണിമുടക്കുമായി ഓട്ടോറിക്ഷ തൊഴിലാളികൾ. കുറച്ചുനാളായി തുടരുന്ന തർക്കത്തിനൊടുവിലാണു സമരം. വേലൂർ സെന്‍ററിൽ മണിമലർക്കാവ് റോഡിലായിരുന്നു നാലുചക്ര ഓട്ടോ ടാക്സി സ്റ്റാൻഡ്. ഇവിടത്തെ ഗതാഗതക്കുരുക്കു പരാതിക്കിടയാക്കി. തുടർന്നു റഗുലേറ്ററി കമ്മിറ്റി സ്റ്റാൻഡ് നിരോധിച്ചു.

തുടർന്ന്, ഇവിടുള്ളവർ ഓട്ടോ സ്റ്റാൻഡിൽ വാഹനമിടുകയായിരുന്നു. എന്നാൽ, നാലുചക്ര വാഹനങ്ങൾക്കു പാർക്കിംഗിന് ഇടയില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. വാഹനങ്ങൾ മാറ്റിയിടാൻ തയാറാകാതെ വന്നതോടെയാണു പണിമുടക്ക് ആരംഭിച്ചത്. എരുമപ്പെട്ടി സിഐയുടെ സാന്നിധ്യത്തിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണു പണിമുടക്ക് ആരംഭിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു.

ഓട്ടോ ടാക്സികൾക്കുള്ള സ്റ്റാൻഡിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരേ സമരം നടത്തുമെന്നു ബിഎംഎസ് അറിയിച്ചു. റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിനെതിരേയാണു സമരമെന്നു

യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ബിജു കാവിലക്കാട്, ബിഎംഎസ് കൈപ്പറന്പ് മേഖല സെക്രട്ടറി വി.കെ. ബിനു, ബിഎംഎസ് വേലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. സുരേഷ്, യൂണിയൻ മേഖല സെക്രട്ടറി ഗിരീഷ്, യൂണിറ്റ് സെക്രട്ടറി സന്തോഷ്, ഉണ്ണികൃഷ്ണൻ അമ്മത്ത്, മുകുന്ദൻ എന്നിവർ അറിയിച്ചു.