വടക്കാഞ്ചേരി:പ്രളയത്തിൽ പൂർണമായി തകർന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനർനിർമാണം ആരംഭിച്ചു. പൂർണമായി തകർന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയിൽ പുനർനിർമാണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആദ്യഗഡു നല്കാൻ ജില്ലാ കലക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
ഇതിനകം 6,537 കുടുംബങ്ങൾ ആദ്യഗഡുവിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരിൽ 1,656 പേർക്ക് ആദ്യഗഡു നൽകി. മൊത്തം 16 കോടി രൂപയിൽ മലയോരമേഖലയിൽ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്കുന്നത്. നാലു ലക്ഷം രൂപയിൽ ബാക്കിയുള്ള തുക രണ്ട ു ഗഡുക്കളായി നല്കും. സ്വന്തം ഭൂമിയിൽ വീട് നിർമാണം ആരംഭിക്കാൻ അപേക്ഷ നല്കിയ മുഴുവൻ പേർക്കും അടുത്തയാഴ്ചയോടെ ആദ്യഗഡു നല്കാൻ കലക്ടർമാരോട് നിർദേശിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉന്നത അധികാര സമിതി നടപടികൾ വിലയിരുത്തി. ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരിൽ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും സഹായകേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്.
പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം ആരംഭിച്ചു
01:04 AM Nov 17, 2018 | Deepika.com