അധികൃതരുടെ അനാസ്ഥ ; തുക അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂൾ കെട്ടിടം പണിയാനായില്ല

01:00 AM Nov 17, 2018 | Deepika.com
ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ചുനീക്കാത്തതിനാൽ ഒരു വർഷം പിന്നിട്ടിട്ടും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കാനായില്ല.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പിൽനിന്നു കഴിഞ്ഞ വർഷമാണ് 1.25 കോടി അനുവദിച്ചത്. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്തു ബാച്ചുകളിലായി 300 ഓളം കുട്ടികളാണു പഠിക്കുന്നത്. എംഎൽഎ ഫണ്ട ുപയോഗിച്ച് പുതിയ കെട്ടിടം പണിത് ഈ വർഷം യഥാർഥ്യമാക്കിയെങ്കിലും അഞ്ചു ക്ലാസ് മുറികളുടെ കുറവ് ഇപ്പോഴുമുണ്ട ്. നിലവിൽ സ്കൂൾ പരിസരത്തുതന്നെയുള്ള ഹൈസ്കൂൾ കെട്ടിടത്തിന്‍റെ അഞ്ചു ക്ലാസ് മുറികളാണ് ഇപ്പോൾ ഹയർ സെക്കൻഡറി വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾ ഉപയോഗിക്കുന്നത്.

ഈ കുറവ് പരിഹരിക്കുന്നതിനായിട്ടാണ് മൂന്നു നിലകളിലായി ആറു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസവകുപ്പ് പണം അനുവദിച്ചത്. ഇതിനായി പുതിയ ഹയർ സെക്കൻഡറി കെട്ടിടത്തിനു പുറകിലുള്ള ഉപയോഗശൂന്യമായിക്കിടക്കുന്ന നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റാനായിരുന്നു സ്കൂൾ അധികൃതർ ആലോചിച്ചിരുന്നത്. എന്നാൽ സ്കൂൾ നഗരസഭയുടെ കീഴിലായതിനാൽ പഴയ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടിയെടുക്കേണ്ടത് നഗരസഭ അധികൃതരാണ്. അതിനാൽ പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നഗരസഭയ്ക്ക് അപേക്ഷകൾ നൽകിയിരുന്നു. നിരന്തരമായ അപേക്ഷകളെത്തുടർന്ന് പരിശോധന നടത്തിയ എൻജിനീയറിംഗ് വിഭാഗം പഴയ കെട്ടിടം പൊളിച്ചുനീക്കാവുന്നതാണെന്ന് അറിയിച്ചു.

എന്നാൽ, ഇതിന്‍റെ ടെൻഡർ നടപടികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. കെട്ടിടത്തിന് 50 വർഷം മാത്രമെ പഴക്കമുള്ളൂവെന്ന ധാരണയിൽ എൻജിനീയറിംഗ് വിഭാഗം നിർണയിച്ചിട്ടുള്ള മതിപ്പുവില 70,000 രൂപയാണ്. എന്നാൽ ഇതു കുറയ്ക്കാമെന്നും ധാരണയായിട്ടുണ്ട ്. കെട്ടിടം പൊളിച്ചുനീക്കിയാൽ നിർമാണം ആരംഭിക്കാൻ തയാറാണെന്ന് പിഡബ്ല്യുഡി ബിൽഡിംഗ്സ് വിഭാഗം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട ്. കഴിഞ്ഞവർഷം ഇതോടൊപ്പം അനുവദിച്ച പല കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നുവെങ്കിൽ ഈ സ്കൂൾ കെട്ടിടത്തിന്‍റെ കാര്യത്തിൽ അധികൃതർ മെല്ലേപോക്കു നയമാണ് സ്വീകരിക്കുന്നത്.