ഡെപ്യൂട്ടി മേയറായിട്ടും അവഗണന; പൊട്ടിത്തെറിച്ച് ബീന മുരളി

01:24 AM Nov 16, 2018 | Deepika.com
തൃശൂർ: ഡെപ്യൂട്ടി മേയറായിട്ടു പോലും കോർപറേഷനിലെ ചില ഉദ്യോഗസ്ഥർ തന്നെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു ബീന മുരളി. ഇന്നലെ കൗണ്‍സിൽ യോഗത്തിൽ സംഭവം തുറന്നുപറഞ്ഞ് ബീന മുരളി വികാരാധീനയായി. തന്‍റെ ഡിവിഷനിൽ നിർമിക്കുന്ന അങ്കണവാടിയുടെ നിർമാണം കോർപറേഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ തടസപ്പെടുത്തിയതാണ് പ്രതിഷേധത്തിനുള്ള കാരണം. ഇത്തരം നടപടി ആരുടെ നിർദേശപ്രകാരമാണെന്നു പറയണമെന്നു ബീന ആവശ്യപ്പെട്ടു. കൗണ്‍സിലർ എന്ന പരിഗണന പോലും കിട്ടുന്നില്ല. ഒരുഘട്ടത്തിൽ അവരുടെ ശബ്ദവും ഇടറി.
അങ്കണവാടി കെട്ടിടത്തിന്‍റെ പണി നിർത്തിയതിൽ ഡെപ്യൂട്ടി മേയർ വിശദീകരണം തേടിയിട്ടും ഭരണപക്ഷത്തെ ആരും മിണ്ടിയില്ല. ഇതോടെ കൗണ്‍സിലിൽ പിരിമുറുക്കമായി.
കഴിഞ്ഞ 11 മാസമായി താൻ അപമാനിക്കപ്പെട്ടു. നാണക്കേടിനൊക്കെ ഒരു പരിധിയുണ്ടെന്നും ഇങ്ങനെ മുന്നോട്ടുപോകുവാനാകില്ലെന്നും അവർ പറഞ്ഞു. ഈ സമയം അജൻഡയിലേക്കു കടക്കാനായിരുന്നു ഭരണകക്ഷിയംഗങ്ങൾക്കു തിരക്ക്. എന്നാൽ, പ്രതിപക്ഷത്തെ കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റുപിടിച്ചതോടെ ആരോപണത്തിനു ഗൗരവമായി.
പ്രശ്നം ഗൗരവമായി പരിശോധിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയറെ ഒഴിവാക്കുന്ന സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദനും ഉപനേതാവ് ജോണ്‍ ഡാനിയേലും ആവശ്യപ്പെട്ടു.എം.എസ്. സന്പൂർണ, വിൻഷി അരുണ്‍കുമാർ എന്നിവരും ഡെപ്യൂട്ടി മേയർക്കു പിന്തുണയുമായി എത്തി.