ശരണബാല്യം പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും

10:55 PM Nov 15, 2018 | Deepika.com
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനകാലം കണക്കിലെടുത്ത് ശരണബാല്യം പദ്ധതി ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനൊരുങ്ങി ജില്ലാ ശിശുസംരക്ഷണ വകുപ്പ്.
ബാലവേലയും ചൂഷണവും തടയുന്നതിനായി ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി മറ്റ് ജില്ലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയാണ് ശിശുസംരക്ഷണവകുപ്പ്.
2016 നവംബറില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട മുന്‍ കളക്ടര്‍ ആര്‍. ഗിരിജ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ശരണബാല്യം.
കഴിഞ്ഞ വര്‍ഷം കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിച്ചിരുന്നു.
ബാലവേല, ബാലഭിക്ഷാടനം, കുട്ടികടത്ത് എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ശരണബാല്യം. ഒരു ജില്ലയില്‍ ആറ് റെസ്‌ക്യു ഓഫീസര്‍മാര്‍ വീതമുണ്ടാകും.
ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ്, വനംവകുപ്പ്, തൊഴില്‍ വകുപ്പ്, ഡിഎംഒ, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍, ഐസിഡിഎസ് പ്രോഗ്രാം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സംഘം.
റെയില്‍വേ സ്റ്റേഷനുകള്‍, ലേബര്‍ ക്യാമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നിരീക്ഷിക്കും. ബാലനീതി, ബാലവേല നിരോധന നിയമം എന്നിവ അനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ഉറപ്പുവരുത്തും.
കുട്ടികള്‍ക്കൊപ്പമുള്ള രക്ഷിതാക്കളെകുറിച്ച് സംശയം ഉണ്ടെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ഡിഎന്‍എ ടെസ്റ്റിനും നിര്‍ദേശം നല്‍കും. നാല് ജില്ലകളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം വരെ 65 കുട്ടികളെ പദ്ധതിയിലൂടെ വീണ്ടെടുക്കാനായി. ഇതില്‍ 37 പേര്‍ ഇതരസംസ്ഥാനക്കാരാണ്.