+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടേക്ക് എ  ബ്രേക്ക് .... വിശ്രമകേന്ദ്രങ്ങൾ പലയിടത്തും അടഞ്ഞുതന്നെ

പത്തനംതിട്ട: നാടുനീളെ കൊട്ടിഘോഷിച്ച് നിർമാണം നടത്തിയ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. തനതുഫണ്ടും സർക്കാർ ഫണ്ടും ഉപയോഗ
ടേക്ക്  എ  ബ്രേക്ക് .... വിശ്രമകേന്ദ്രങ്ങൾ പലയിടത്തും അടഞ്ഞുതന്നെ
പത്തനംതിട്ട: നാടുനീളെ കൊട്ടിഘോഷിച്ച് നിർമാണം നടത്തിയ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. തനതുഫണ്ടും സർക്കാർ ഫണ്ടും ഉപയോഗപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ നിർമിച്ച കെട്ടിടങ്ങളിൽ നാമമാത്ര എണ്ണമാണ് പ്രവർത്തിക്കുന്നത്.

സാങ്കേതിക പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം പലതും അടഞ്ഞു കിടക്കുകയാണ്. യാത്രക്കാരായ സ്ത്രീകളെ പ്രധാനമായും ലക്ഷ്യമിട്ടു തുടങ്ങിയ ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾക്ക് ഓരോ തദ്ദേശസ്ഥാപനത്തിനും അഞ്ചു ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നതാണ്.

ഇതു കൂടാതെ മറ്റു ചില പദ്ധതികളും നിർമാണഘട്ടത്തിൽ കൂട്ടിനുണ്ടായിരുന്നു. പക്ഷേ നിർമാണം പൂർത്തീകരിച്ച് കെട്ടിടം തുറക്കുന്നതിനോ സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം കണ്ടെത്തുന്നതിനോ കഴിഞ്ഞിട്ടില്ല.

പത്തനംതിട്ടയിൽ കാടുകയറി വിശ്രമകേന്ദ്രം

പണി തീർന്നിട്ടും തുറന്നു നൽകാതിരുന്ന നഗരത്തിലെ വിശ്രമകേന്ദ്രം ഇഴ ജന്തുകളുടെയും സാമുഹ്യവിരുദ്ധരുടെയും താവളമാണ്. പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിനോടു ചേർന്നു നിർമിച്ചിരിക്കുന്ന രണ്ടു നില കെട്ടിടത്തിന്‍റെ പണി പൂർത്തീകരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു.

പത്തനംതിട്ടനഗരത്തിലെത്തുന്ന യാത്രക്കാരായ സ്ത്രീകളെ പ്രധാനമായും ഉദേശിച്ചാണ് ട്രാവലേഴ്സ് ലോഞ്ച് എന്ന പേരിൽ കെട്ടിടം പണിതത്. 2019ൽ നഗരസഭ സ്ഥലം വിട്ടുനൽകി ഒരുവർ‌ഷം കൊണ്ട് 2020 ജനുവരി കെട്ടിടംപണി പൂർത്തീകരിച്ചതാണ്.

വീണാ ജോർജ് എംഎൽഎ‍യുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണു കെട്ടിടം പണികഴിപ്പിച്ചത്. നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് സ്ഥലം. 2400 ചതുരശ്ര അടി വിസ്തീർണവുമുള്ള കെട്ടിടം നിർമിതി കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്.

65 ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. നിർമാണം പൂർത്തീകരിച്ച് നിർമിതി കെട്ടിടം കൈമാറിയില്ലെന്ന് നഗരസഭ പറയുന്നു. സ്ത്രീകളുടെ വിശ്രമമുറി, ഫീഡിംഗ് റൂം, വായനശാല, ഇൻഫർമേഷൻ സെന്‍റർ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ വിഭാവനം ചെയ്തത്.

ഇതിനിടെ കെട്ടിടം കുടുംബശ്രീയെ ഏല്പിച്ച് ഹോട്ടലും ലഘു ഭക്ഷണ ശാലയും തുറക്കാനുള്ള ശ്രമമുണ്ട്. എന്നാൽ കെട്ടിടം വിപുലീകരിച്ചാലെ ഇതെല്ലാം സാധ്യമാകു.കൂടുതൽ സ്ഥലം വിട്ടു നൽകാൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. സ്ഥലം വിട്ടു നൽകാമെന്ന് നഗരസഭ അറിയിച്ചതടെ പദ്ധതിക്കായി ഫണ്ട് അനുവദിച്ചതായും അധികൃതർ പറഞ്ഞു.

ചെറുകോൽപ്പുഴയിലും അടഞ്ഞുതന്നെ

അയിരൂർ: ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം പന്പയുടെ തീരത്ത് അടഞ്ഞുകിടക്കുകയാണ്. ചെറുകോൽപ്പുഴ ജംഗ്ഷനിൽ തന്നെയാണ് കെട്ടിടം പൂർത്തീകരിച്ചത്. ജംഗ്ഷനിൽ നിന്നു പന്പാതീരത്തേക്കുള്ള വഴിയരികിൽ നിർമാണം പൂർത്തീകരിച്ചിട്ടു രണ്ടുവർഷമായി.

ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് നഗറിലേക്കുള്ള പാതയോരത്താണ് കെട്ടിടം പണിതത്. പക്ഷേ ഇതേവരെ കെട്ടിടം തുറന്നു നൽകിയില്ല. ഇന്നിപ്പോൾ സ്ഥലം കാടുകയറി. വെള്ളവും വൈദ്യുതിയും അടക്കം ലഭ്യമായിട്ടില്ല. ഫണ്ടിന്‍റെ അഭാവത്തിൽ തുടർ പ്രവർത്തനങ്ങൾ സ്തംഭനത്തിലായി.

കെട്ടിടത്തിനുള്ളിലേക്ക് സാമൂഹ്യവിരുദ്ധർ അടുത്തയിടെ പ്രവേശിച്ച് നാശനഷ്ടം വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പോലീസിൽ പരാതി നൽകുകയും ചെയ്തതാണ്.