കേസെടുത്തു

01:20 AM Nov 14, 2018 | Deepika.com
ഇരിങ്ങാലക്കുട: സർക്കാർ സിനിമയുടെ പോസ്റ്ററിൽ പുകവലിക്കുന്ന നടൻ വിജയിയുടെ പോസ്റ്റർ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതിനെതിരെ കാറളം കിഴുത്താണി ജംഗ്ഷനിലുള്ള തീയേറ്ററിനെതിരെ കേസെടുത്തു.
സിനിമാനിർമാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തീയേറ്റർ ഉടമ എന്നിവർക്കെതിരെയാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തീയേറ്ററിൽനിന്നും പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പിടിച്ചെടുത്തത്.
ഫാമിലി ഹെൽത്ത് സെന്‍ററിലെ കാറളം ഹെൽത്ത് ഇൻസ്പക്ടർ കെ.എം. ഉമേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർ വി.വി. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കേസെടുത്തത്. ഇത്തരത്തിലുള്ള പോസ്റ്ററുകളോ, പരസ്യങ്ങളോ കണ്ടെത്തിയാൽ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മെഡിക്കൽ ഓഫീസർ ടി.വി. സുരേഷ്കുമാർ അറിയിച്ചു.
രണ്ട ുവർഷം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നു അധികൃതർ അറിയിച്ചു.