തൃശൂർ: മുളയ്ക്കാത്ത വിത്തിനു പകരം മുളയ്ക്കുന്ന വിത്തു നൽകാൻ സംവിധാനം ഒരുക്കിയെന്നു കൃഷി വകുപ്പ്.
കാട്ടകാന്പാൽ കൃഷിഭവനിലേക്കു പുഞ്ചകൃഷിക്കു നൽകിയ മുപ്പതിനായിരം കിലോ നെൽവിത്തിലെ 2,500 കിലോ വിത്താണ് മുളയ്ക്കാത്തതാണെന്നു കണ്ടെത്തിയത്. വിത്തു വിതച്ചു മുളയ്ക്കാതായതോടെ കർഷകർ പരാതിയുമായി കൃഷിഭവനെ സമീപിച്ചിരുന്നു. പരിശോധിച്ചപ്പോൾ ഉമ നെൽവിത്താണ് അങ്കുരണശേഷി കുറവുള്ളതായി കണ്ടെത്തിയത്. കാട്ടകാന്പാൽ കൃഷിഭവനിലേക്കു പകരം നെൽവിത്ത് എത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
മുളയ്ക്കാത്ത വിത്ത്: കർഷകർക്കു മുളയ്ക്കുന്നവ നല്കാൻ നടപടി
12:27 AM Nov 06, 2018 | Deepika.com