പത്തനംതിട്ട: പത്തനംതിട്ടയെ മാലിന്യവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഹരിത കേരള മിഷന്.
ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ സംയുക്ത പങ്കാളിത്തതോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പരിശീലനം നേടിയ ഹരിതകർമ സേന നവംബര്‍ ഒന്നുമുതല്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അടൂര്‍, പന്തളം നഗരസഭകളിലും ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ആര്. രാജേഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഹരിത കർമ സേനകള്‍ എല്ലാ വീടുകളിലും ലഘുലേഖകള്‍ നല്കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകളില്‍ നിന്നും വൃത്തിയാക്കി സൂക്ഷിക്കുന്ന അജൈവ പാഴ്വസ്തുക്കളാണ് ഹരിത കർമ സേനാംഗങ്ങള്‍ ശേഖരിക്കുന്നത്. ഇവ പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ശേഖരിക്കും. പിന്നീട് ക്ലീന്‍ കേരള കമ്പനിക്കു ഇവ കൈമാറുന്നതാണ്.
ജൈവമാലിന്യം വീടുകളില്‍ കുഴി കമ്പോസ്റ്റ്, കിച്ചന് ബിന്‍, റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംസ്കരിക്കാന്‍ വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംസ്കരിക്കുന്നതിനായി തുമ്പൂര്‍മൂഴി എയറോബിക് ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കും.
50 മൈക്രോണില്‍ താഴെയുള്ള റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബ്ലോക്ക് തലത്തിലും, നഗരസഭകളിലും സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളില്‍ പൊടിച്ച് റോഡ് ടാറിംഗിനായി ക്ലീന്‍ കേരള കമ്പനി വഴി പിഡബ്ല്യൂഡിയ്ക്കു നല്‍കും.
പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളില്‍ നിലവില്‍ പ്രൈവറ്റ് ഏജന്‍സികള്‍ മുഖേനയാണ് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജനുവരി മുതല്‍ ഈ നഗരസഭകളില്‍ കൂടി ഹരിത കർമ സേനകളുടെ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയില്‍ ഇരവിപേരൂര്‍ കോന്നി, കുളനട, മെഴുവേലി, തുമ്പമണ്‍, കൊടുമണ്‍ ,കൊട്ടാങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഹരിത കർമ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ജനുവരി 1 മുതല്‍ യൂസര്‍ ഫീ ഈടാക്കിയാകും അജൈവ മാലിന്യം ശേഖരിക്കുക.
ജില്ലയെ മാലിന്യവിമുക്തമാക്കാന്‍ ഹരിതകേരളം മിഷന് കര്‍മസേന
10:56 PM Nov 03, 2018 | Deepika.com