കോഴഞ്ചേരി: എംജി സർവകാലശാലയുടെ ബിരുദം മലയാളം പരീക്ഷ മൂല്യനിർണയ ക്യാന്പിൽ അധ്യാപകനു മർദനമേറ്റതായി പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മൂല്യനിർണയ ക്യാന്പിലാണ് സംഭവം.
മൂല്യനിർണയത്തിനെത്തിയ റാന്നി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം അധ്യാപകൻ ഫാ.പ്രഫ. മാത്യൂസ് വാഴക്കുന്നത്തിന്റെ നേതൃത്വത്തിൽ തന്നെ മർദ്ദിച്ചതായി കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മലയാള വിഭാഗം അധ്യാപകനായ ഡോ. ജെയ്സണ് ജോസ് കോളജ് അധികൃതർ മുഖേന പോലീസിൻ പരാതി നൽകി. ഹർത്താൽ ദിനത്തിൽ മൂല്യനിർണയത്തിന് പേപ്പറുകൾ നൽകാൻ സർവകല ശാല അനുമതി നൽകിയിട്ടില്ലെന്ന് ക്യാന്പ് ഡയറക്ടർ പറഞ്ഞതിനെ എതിർത്തതിനാണ് തന്നെ ഫാ. മാത്യൂസ് മുറിയിൽ കയറി മർദിച്ചതും അസാഭ്യം പറഞ്ഞതുമെന്ന ജെയ്സണ് ജോസ് പരാതിയിൽ പറയുന്നു എന്നാൽ തന്നെ വാടകഗുണ്ടയെന്ന് അധിക്ഷേപിച്ച് വാട്ട്സ് ആപ്പിൽ പരാമർശം നടത്തിയതു ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് ഫാ.മാത്യൂസ് പറഞ്ഞു.
പത്തനംതിട്ട: എംജി സർവകലാശാല മൂല്യനിർണയ ക്യാന്പിൽ പങ്കെടുക്കാനത്തിയ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മലയാളം അസിസ്റ്റന്റ് പ്രഫസർ ഡോ.ജയ്സണ് ജോസിനെ മർദിച്ചവശനാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിറ്റിഎ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച നടന്ന ബിജെപി ഹർത്താലിനനുകൂലമായി കോളജിൽ പ്രവർത്തിച്ചിരുന്ന എംജി സർവകലാശാല മൂല്യനിർണയ ക്യാന്പ് അടച്ചിരുന്നു. ഹർത്താൽ ദിനത്തിൽ പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരെ ഇടതു അധ്യാപക സംഘടനാ നേതാക്കൾ മടക്കി അയച്ചിരുന്നു. എന്നാൽ ഇന്നലെ ക്യാന്പിലെത്തിയ അധ്യാപകരോട് ഹർത്താൽ ദിനത്തിലെ പേപ്പർകൂടി നോക്കുവാൻ ഇടത് അധ്യാപക സംഘടന നേതാക്കൾ ആവശ്യപ്പെടുകയും വിസമ്മതിച്ച അധ്യാപകരുടെ മേൽ അക്രമം അഴിച്ചു വിടുകയുമായിരുന്നുവെന്ന് കെപിസിറ്റിഎ ആരോപിച്ചു.യോഗത്തിൽ ജില്ല പ്രസിഡന്റ്് ഡോ.ബിജു റ്റി. ജോർജ്, സെക്രട്ടറി എസ്. സജിത്ത് ബാബു്, ഡോ.സാമുവേൽ മാത്യു, എസ്.എസ്. പ്രവീണ് എന്നിവർ പ്രസംഗിച്ചു.
മൂല്യനിർണയ ക്യാന്പിൽ അധ്യാപകനു മർദനം
10:56 PM Nov 03, 2018 | Deepika.com