പത്തനംതിട്ട: സുപ്രീംകോടതി വിധിയെ കരുവാക്കി ശബരിമല ക്ഷേത്രത്തിന്റെ പവിത്രത തകർക്കാനുള്ള കേരള സർക്കാർ നീക്കത്തിനെതിരെ സമസ്ത നായർ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെ പത്തനംതിട്ടയിൽ ഭക്തജനസംഗമവും നാമജപയജ്ഞവും നടക്കും.
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന സംഗമം സമാജം ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വിശ്വാസത്തെയും ആചാരത്തെയും വെല്ലുവിളിക്കുന്ന കാലഘട്ടത്തിൽ നാമജപം നടത്തി പ്രതിഷേധിക്കാൻ പോലും അവകാശം നിഷേധിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കോടതി വിധിയുടെ മറവിൽ അവിശ്വാസികളെ ശബരിമല കയറ്റാനും പോലീസ് രാജിലൂടെ വിശ്വാസസമൂഹത്തെ അടിച്ചമർത്താനുമുള്ള നീക്കം അനുവദിക്കാനാകില്ലെന്നും ഇവർ പറഞ്ഞു.
കേന്ദ്രകമ്മിറ്റിയംഗം ശ്രീലത മൂക്കന്നൂർ, എസ്എൻഎസ് ജില്ലാ പ്രസിഡന്റ് ടി.ഡി. വിജയൻ നായർ, കേന്ദ്രകമ്മിറ്റിയംഗം റ്റി.റ്റി. മധുസൂദനൻ നായർ, ആർ. സോമശേഖരൻപിള്ള, കമലമ്മ കൊടുമണ്‍ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സമസ്ത നായർ വനിതാ സമാജം നാമജപയജ്ഞം നാളെ പത്തനംതിട്ടയിൽ
10:52 PM Nov 03, 2018 | Deepika.com