തിരൂർ റെയിൽവേ സ്റ്റേഷനിൽ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങൾ ഒരുക്കുന്നു

12:01 AM Nov 03, 2018 | Deepika.com
തിരൂർ: ഏറെ നാളത്തെ മുറവിളിക്കൊടുവിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങൾ ഒരുങ്ങി തുടങ്ങി. സ്വാതന്ത്ര്യസമരത്തിന്‍റെ ജ്വലിക്കുന്ന ഓർമകൾ ഉറങ്ങുന്ന തിരൂർ റെയിൽവേ സ്റ്റേഷനിൽ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങൾ രൂപകൽപ്പന ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.എന്നാൽ റെയിൽവേയുടെ പ്രധാന കെട്ടിടം നിർമാണം നടത്തിയെങ്കിലും ചിത്രമോ സ്മാരകമോ തയാറാക്കിയിരുന്നില്ല. തുടർന്നു ആവശ്യം ശക്തമായതോടെ ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ സമ്മർദത്തിൽ റെയിൽവേ നടപടിയെടുക്കുകയായിരുന്നു.

1921ൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയതു തിരൂർ റയിൽവേ സ്റ്റേഷനിലായിരുന്നു. വാഗണ്‍ പോത്തനൂർ എത്തിയതോടെ മുഴുവൻ പോരാളികളും ശ്വാസം പോലും കിട്ടാതെ കടിച്ചുകീറി മരിച്ചിരുന്നു. വാഗണ്‍ അതേപടി തിരൂരിലേക്കു തിരിച്ചു വിട്ടതാണ് ചരിത്രം. പ്ലാറ്റ്ഫോമിൽ നിന്നു കാണും വിധം അക്രലിക്സ് മാധ്യമത്തിലാണ് ചുമർചിത്രങ്ങളൊരുങ്ങുന്നത്. ഭാഷാപിതാവിന്‍റെ മണ്ണെന്ന ഖ്യാതിയിൽ തുഞ്ചൻ പറന്പിന്‍റെ ദൃശ്യാവിഷ്കാരവും ചുമരിൽ പകർത്താൻ പദ്ധതിയുണ്ട്. പാലക്കാട് സ്വദേശി കരുണ്‍ദാസും കുറ്റിപ്പുറം സ്വദേശി പ്രേംകുമാറുമാണ് സ്മരണ ദൃശ്യം ഒരുക്കുന്നത്.