+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തണൽക്കൂട്ട്’ സ്നേഹവീടുകൾ മന്ത്രി ഇന്നു സമർപ്പിക്കും

മഞ്ചേരി: മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ജീവകാരുണ്യ കൂട്ടായ്മയായ തണൽക്കൂട്ട് നിർമിച്ച മൂന്ന് സ്നേഹവീടുകൾ മന്ത്രി ആർ. ബിന്ദു
മഞ്ചേരി: മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലെ ജീവകാരുണ്യ കൂട്ടായ്മയായ തണൽക്കൂട്ട് നിർമിച്ച മൂന്ന് സ്നേഹവീടുകൾ മന്ത്രി ആർ. ബിന്ദു ഇന്നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുടുംബങ്ങൾക്ക് സമർപ്പിക്കും.

അഡ്വ.യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ വി.എം. സുബൈദ, വൈസ്ചെയർമാൻ വി.പി. ഫിറോസ്, ജില്ലാവിദ്യാഭ്യാസ ഓഫീസർ പി.പി. റുഖിയ്യ, മാനേജർ വി. കുഞ്ഞിമൊയ്തീൻകുട്ടി നഗരസഭാ പ്രതിപക്ഷനേതാവ് മരുന്നൻ സാജിദ് ബാബു എന്നിവർ പ്രസംഗിക്കും.

2019 ജൂലൈ 19 ന് തണൽക്കൂട്ട് എന്ന പേരിൽ അധ്യാപകരുടെ പിന്തുണയോടെ വിപുലമായ കൂട്ടായ്മക്ക് രൂപം നൽകിയത്. മുൻകാലങ്ങളിൽ അധ്യാപകരും സഹപാഠികളും, പിടിഎയും പൂർവവിദ്യാർഥികളും ബഹുജനങ്ങളും ഒന്നിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്.

ഒട്ടേറെ കുട്ടികളുടേയും രക്ഷിതാക്കളുടെയും ചികിൽസ, സ്നേഹവീട് നിർമാണം, വീട് നിർമാണ സഹായം, ഫുഡ് സപ്പോർട്ട്, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്.

കോവിഡ് കാലത്തെ പ്രതിസന്ധികളിൽ കുട്ടികളെയും കുടുംബങ്ങളേയും ചേർത്തുനിർത്താൻ തണൽക്കൂട്ടിന് കഴിഞ്ഞു. ഇപ്പോൾ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിൽസക്കും, ജീവിതം വഴിമുട്ടിയവർക്ക് ഫുഡ് സപ്പോർട്ടും ഉൾപ്പെടെ പ്രതിമാസ സഹായങ്ങൾ തണൽക്കൂട്ട് നൽകി വരുന്നു.

കഴിഞ്ഞ വർഷം തണൽക്കൂട്ടിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ’സ്നേഹവീട്’ പദ്ധതി പ്രകാരം അർഹരെന്ന് കണ്ടെത്തിയ മൂന്ന് കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്ത്.

തടപ്പറന്പിൽ ഇതിനുവേണ്ടി വിരമിച്ചവരുൾപ്പെടെയുള്ള അധ്യാപകരുടെ സഹായത്തോടെ വാങ്ങിയ 6.5 സെന്‍റ് സ്ഥലത്ത് രണ്ടു സ്നേഹവീടുകളാണ് നൽകുന്നത്. ഇതിൽ ഒരെണ്ണത്തിന്‍റെ നിർമാണച്ചെലവ് ജില്ലാ ഹയർ സെക്കൻഡറി മാത്ത്സ് ടീച്ചേഴ്സ് അസോസിയേഷനാണ് വഹിച്ചത്.

ചെങ്ങണയിലാണ് മൂന്നാമത്തെ സ്നേഹവീട് പൂർത്തിയാക്കിയത്. വീടുകളുടെ നിർമാണത്തിനായി വിദ്യാർഥികളുടേയും സന്നദ്ധപ്രവർത്തകരേയും പങ്കാളികളാക്കി മഞ്ചേരിയിൽ വിപുലമായി നടത്തിയ പായസചലഞ്ചിലൂടെ 10.5 ലക്ഷം സമാഹരിച്ചു.

പൂർവവിദ്യാർഥികളും പദ്ധതിക്ക് സഹായം നൽകി. വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് വല്ലാഞ്ചിറ സക്കീർ, പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രഥമാധ്യാപകൻ എം. അൻവർ ഷക്കീൽ, തണൽക്കൂട്ട് കണ്‍വീനർ കെ.പി. ഇസ്മായിൽ, കെഎംഎ ഷുക്കൂർ എന്നിവർ പങ്കെടുത്തു.
More in Malappuram :