+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല: നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ ദുരിത യാത്ര

കരുവാരകുണ്ട്: നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തതും ട്രെയിനിന്‍റെ സമയമാറ്റവും നിലമ്പൂർഷൊർ
പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല:  നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ ദുരിത യാത്ര
കരുവാരകുണ്ട്: നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തതും ട്രെയിനിന്‍റെ സമയമാറ്റവും നിലമ്പൂർ-ഷൊർണ്ണൂർ റൂട്ടിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു.

കോവിഡിന് ശേഷം ട്രെയിൻ സമയം മാറ്റിയതും യാത്രക്കാർക്ക് തിരിച്ചടിയാണ്. നിലമ്പൂർ-ഷൊർണ്ണൂർ റൂട്ടിൽ നിലവിൽ ഏഴ് ട്രെയിനുകളാണ് ഉള്ളത്.

ആകെ പതിനാല് സർവീസുകൾ. രാവിലെ ഏഴ് മണിക്ക് നിലമ്പൂരിൽ നിന്നും ട്രെയിൻ പുറപ്പെട്ടാൽ അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം കാത്തിരിക്കണം. ഉച്ചക്ക് രണ്ട് മണിക്ക് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂരിലേക്ക് പുറപ്പെടുന്ന ട്രെയിനുശേഷം വൈകിട്ട് 5.55 നാണ് അടുത്ത ട്രെയിന്‍.

കോവിഡിന് മുൻമ്പ് നിലമ്പൂർ കോട്ടയം എക്സ്പ്രസ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ മേലാറ്റൂർ , പട്ടിക്കാട് ഉൾപ്പടെയുള്ള പ്രധാന സ്റ്റോപ്പുകളിൽ പോലും ഈ ട്രെയിൻ നിർത്തില്ല. നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന രാജ്യറാണി എക്സ്പ്രസിന് രണ്ട് ജനറൽ കോച്ചുകളാണ് ഉള്ളത്.

സാധാരണ ട്രെയിനിൽ 18 മുതൽ 26 വരെ സ്ലീപ്പർ കോച്ചുകൾ ഉണ്ടാകാറുണ്ട്. എന്നാൽ രാജ്യറാണിയിൽ വെറും എട്ട് കോച്ചുകളാണ് ഉള്ളത്. അതിനാൽ തന്നെ തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് പോകേണ്ട രോഗികൾക്ക് ഉൾപ്പടെ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ട്.

നിലമ്പൂരിൽ നിന്നും രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോൾ തന്നെ ജനറൽ കോച്ചുകളിൽ കാലു കുത്താൻ പറ്റാത്ത വിധത്തിൽ യാത്രക്കാർ നിറഞ്ഞിരിക്കും. അതു കൊണ്ടു തന്നെ മറ്റു സ്റ്റേഷനുകളിൽ നിന്നും ഇതേ ട്രെയിനിൽ കയറുന്ന യാത്രക്കാരുടെ പ്രയാസം വർധിച്ചു കൊണ്ടിരിക്കുന്നു.