ഏലംകുളം: ഏലംകുളം സർവീസ് സഹകരണ ബാങ്ക് നിർധനരായ അഞ്ചു കുടുംബങ്ങൾക്ക് ഈ വർഷം "ഇഎംഎസ് ഭവനപദ്ധതി' എന്ന പേരിൽ വീടുകൾ നിർമിച്ചു നൽകും.
തുടർ വർഷങ്ങളിലും ഈ പദ്ധതി തുടരും. കർഷകരിൽ നിന്ന് നെല്ല്, റബർ എന്നിവ സംഭരിക്കുന്ന പദ്ധതി സഹകരണ വകുപ്പിന്റെ അംഗീകാരത്തിനു വിധേയമായി നടപ്പാക്കാനും ശനിയാഴ്ച ഏലംകുളം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ബാങ്ക് വാർഷിക പൊതുയോഗം അംഗീകരിച്ചു.
31 വർഷമായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന "എ' ക്ലാസിഫിക്കേഷനുള്ള ബാങ്കിൽ 2022-23 വർഷത്തിൽ നിക്ഷേപം 133.02 കോടി രൂപയും അറ്റാദായം 57.31 ലക്ഷം രൂപയുമാണ്. ബാങ്കിന്റെ ഉടമസ്ഥതയിൽ കർഷകർക്കായി വിവധ വായ്പകളും രാസവള ഡിപ്പോയും പ്രവർത്തിച്ചു വരുന്നു.
വിലക്കയറ്റം പിടിച്ചു നിർത്താനായി ഉത്സവകാല ചന്തകൾ, അംഗങ്ങൾക്ക് ക്ഷേമനിധി, ചികിത്സാ സഹായം, വിദ്യാർഥികർക്കായി അക്ഷര നിക്ഷേപം, ഉന്നത വിജയികൾക്ക് അവാർഡുകൾ എന്നിവ നൽകി വരുന്നു.
നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുള്ള ബാങ്ക് സാധാരണ വായ്പകൾക്ക് പുറമേ കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് മുറ്റത്തെമുല്ല, ഗ്രൂപ്പ് ലോൺ, ഇരുചക്ര വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും വായ്പ, വീടുകൾക്കും സ്ഥാപനങ്ങൾക്കും സോളാർ പാനൽ സ്ഥാപിക്കുന്നതിന് സർക്കാർ സബ്സിഡിയോടെ സൗരജ്യോതി വായ്പ എന്നിവ നടപ്പാക്കി വരുന്നു.
വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദ പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വി. ഷൈല അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും 2023-24 വർഷത്തേക്കുള്ള ബജറ്റും യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എൻ. വാസുദേവൻ ഡയക്ടർ ജെ. ബിജു എന്നിവർ സംസാരിച്ചു.
തുടർ വർഷങ്ങളിലും ഈ പദ്ധതി തുടരും. കർഷകരിൽ നിന്ന് നെല്ല്, റബർ എന്നിവ സംഭരിക്കുന്ന പദ്ധതി സഹകരണ വകുപ്പിന്റെ അംഗീകാരത്തിനു വിധേയമായി നടപ്പാക്കാനും ശനിയാഴ്ച ഏലംകുളം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ബാങ്ക് വാർഷിക പൊതുയോഗം അംഗീകരിച്ചു.
31 വർഷമായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന "എ' ക്ലാസിഫിക്കേഷനുള്ള ബാങ്കിൽ 2022-23 വർഷത്തിൽ നിക്ഷേപം 133.02 കോടി രൂപയും അറ്റാദായം 57.31 ലക്ഷം രൂപയുമാണ്. ബാങ്കിന്റെ ഉടമസ്ഥതയിൽ കർഷകർക്കായി വിവധ വായ്പകളും രാസവള ഡിപ്പോയും പ്രവർത്തിച്ചു വരുന്നു.
വിലക്കയറ്റം പിടിച്ചു നിർത്താനായി ഉത്സവകാല ചന്തകൾ, അംഗങ്ങൾക്ക് ക്ഷേമനിധി, ചികിത്സാ സഹായം, വിദ്യാർഥികർക്കായി അക്ഷര നിക്ഷേപം, ഉന്നത വിജയികൾക്ക് അവാർഡുകൾ എന്നിവ നൽകി വരുന്നു.
നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുള്ള ബാങ്ക് സാധാരണ വായ്പകൾക്ക് പുറമേ കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് മുറ്റത്തെമുല്ല, ഗ്രൂപ്പ് ലോൺ, ഇരുചക്ര വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും വായ്പ, വീടുകൾക്കും സ്ഥാപനങ്ങൾക്കും സോളാർ പാനൽ സ്ഥാപിക്കുന്നതിന് സർക്കാർ സബ്സിഡിയോടെ സൗരജ്യോതി വായ്പ എന്നിവ നടപ്പാക്കി വരുന്നു.
വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദ പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വി. ഷൈല അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും 2023-24 വർഷത്തേക്കുള്ള ബജറ്റും യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എൻ. വാസുദേവൻ ഡയക്ടർ ജെ. ബിജു എന്നിവർ സംസാരിച്ചു.