മലപ്പുറം:ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിർണയ കാന്പയിൻ ഡിസംബർ അഞ്ചിനു ജില്ലയിൽ തുടങ്ങും. ആശ വർക്കർമാരും പുരുഷ വോളണ്ടിയറുമടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം വീടുകളിൽ സന്ദർശനം നടത്തി പ്രാഥമിക പരിശോധനയും ബോധവത്കരണവും നടത്തും. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ പിന്നീട് ഡോക്ടർമാരുടെ സംഘം വിശദപരിശോധനക്കു വിധേയമാക്കും. ചികിത്സ ആവശ്യമുള്ളവർക്കു സൗജന്യമായി ലഭ്യമാക്കും. കേരളത്തിൽ മലപ്പുറം ഉൾപ്പെടെ എട്ടു ജില്ലകളിൽ കുഷ്ഠരോഗ ബാധ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജെ.പദ്്മലത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഈ വർഷം 41 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നതു ആശങ്കയുയർത്തുന്നുണ്ട്. സംസ്ഥാനതലത്തിൽ ഈ വർഷം 496 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡിസംബർ അഞ്ചു മുതൽ 18 വരെയാണ് കാന്പയിൻ. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷിബുലാൽ, ജില്ലാ നോഡൽ ഓഫീസർ ഡോ.സി.അബൂബക്കർ, മാസ് മീഡിയ ഓഫീസർ ടി.എം.ഗോപാലൻ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ അബ്്ദുൾഹമീദ്, എം.വേലായുധൻ എന്നിവർ പങ്കെടുത്തു.
കുഷ്ഠരോഗ നിർണയ കാന്പയിൻ ഡിസംബറിൽ
12:04 AM Nov 01, 2018 | Deepika.com