പിതാവിനെ കൊലപ്പെടുത്തിയ മകനു ജീവപര്യന്തം തടവും പിഴയും

12:02 AM Nov 01, 2018 | Deepika.com
മഞ്ചേരി: പിതാവിനെ കത്തി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ മകനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ് അനുഭവിക്കണം.

പരപ്പനങ്ങാടി പുത്തരിക്കൽ പൂമഠത്തിൽ മുഹമ്മദിന്‍റെ മകൻ അഷ്റഫി(36) നെയാണ് ശിക്ഷിച്ചത്. കൊല്ലപ്പെട്ട മുഹമ്മദി (55)ന്‍റെ മൂത്തമകനാണ് പ്രതി അഷ്റഫ്. 2014 സെപ്റ്റംബർ നാലിനു വൈകുന്നേരം അഞ്ചരയോടെ പരപ്പനങ്ങാടിയിലെ വീട്ടിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. 15 വർഷമായി ഗൾഫിലായിരുന്ന മുഹമ്മദ് സംഭവ ദിവസത്തിനു തലേന്നാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. മറ്റൊരു വിവാഹം കൂടി കഴിക്കാനുള്ള മുഹമ്മദിന്‍റെ തീരുമാനമാണ് പ്രതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്.വീട്ടിൽ മറ്റാരുമില്ലാത്ത സമയം കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ പ്രതി വെട്ടുകത്തി കൊണ്ടു കഴുത്തിനു പലതവണ വെട്ടുകയായിരുന്നു.അയൽവാസിയായ പുത്തരിക്കൽ പുതിയ ഒറ്റയിൽ ആഷിഖ് (46) ആണ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയത്.

പ്രതിയുടെ സഹോദരൻ അബ്ദുള്ളയുടെ ഭാര്യ ഫൗസിയ (21), പ്രതിയുടെ മാതാവ് ഖദീജ (54) എന്നിവരടക്കം 24 സാക്ഷികളെ വിസ്തരിച്ചു. ഏഴു തൊണ്ടി മുതലുകളും 17 രേഖകളും ഹാജരാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിഭാഗം ഒരു സാക്ഷിയെയും ആറു രേഖകളുമാണ് ഹാജരാക്കിയത്. താനൂർ സിഐമാരായിരുന്ന കെ.സി ബാബു, ആർ. റാഫി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.