ജനറൽ ആശുപത്രിയിൽ ഒപി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു ‌‌

10:39 PM Oct 08, 2018 | Deepika.com
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്‍റെ ’ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തി 78 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ജനറൽ ആശുപത്രിയിൽ തുടക്കമായി. 200 പേർക്ക് ഇരിക്കാവുന്ന ആധുനിക കാത്തിരിപ്പ് കേന്ദ്രം ഇതിലുൾപ്പെടും. നിലവിലുള്ള ഓഫീസ് സംവിധാനം ഡിജിറ്റലൈസ് ചെയ്യപ്പെടുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.
എയർപോർട്ടിലേതിനു സമാനമായ ഇരിപ്പിട സംവിധാനങ്ങളാണ് ക്രമീകരിക്കുന്നത്. ജനറൽ ആശുപത്രിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ നവീകരണ പ്രവർത്തനങ്ങൾ പര്യാപ്തമാകുമെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചു. പുതിയ ഒപി ബ്ലോക്കിന്‍റെ പണി പൂർത്തിയാകുന്നതോടെ കൂടുതൽ രോഗികൾക്ക് ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.
രോഗീസൗഹൃദാന്തരീക്ഷം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഹൗസിംഗ് ബോർഡാണ് ചുമതല വഹിക്കുന്നത്. ഡിസംബറോടെ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ‌