ജനപിന്തുണ നേടി സാക്ഷരതമിഷൻ സ്ഥിതിവിവര പഠനം

10:45 PM Oct 07, 2018 | Deepika.com
പത്തനംതിട്ട: പ്രളയാനന്തരം സംസ്ഥാനത്തിന്‍റെ മനസ് പഠിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍റെ നേതൃത്വത്തിൽ നടത്തിയ സർവേയ്ക്ക് വൻ ജനകീയപിന്തുണ.
ഗാന്ധിജയന്തി ദിനത്തിലാണ് തുല്യതാപഠിതാക്കളുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും സാക്ഷരാതമിഷൻ ഏകദിനസർവേ നടത്തിയത്. പ്രളയത്തെക്കുറിച്ചും പ്രകൃതിദുരന്തരങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയായിരുന്നു സർവേ നടത്തിയത്.
പ്രളയാനന്തര കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന ചോദ്യത്തിന് വിശാല മനസോടെയാണ് ഓരോ പ്രളയബാധിതരും ഉത്തരം നൽകിയത്.
പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പുകൾ ലഭ്യമാക്കണമെന്നതായിരുന്നു പൊതു അഭിപ്രായം. കൂടാതെ ദുരന്തമുൻകരുതലുകളെ സംബന്ധിച്ചും കൂടുതൽ വ്യക്തത ലഭിക്കണമെന്ന നിർദ്ദേശമാണ് സർവേയിലൂടെ ലഭിച്ചത്. ജില്ലയിലെ പത്താംതരം, ഹയർസെക്കണ്ടറി തലങ്ങളിലെ 1350 തുല്യതാപഠിതാക്കളാണ് സർവേയ്ക്കു നേതൃത്വം നൽകിയത്.
7000 വീടുകളിലായാണ് സർവേ നടത്തിയത്. ജനപ്രതിനിധികൾ, അധ്യാപർ, മുൻകാല സാക്ഷരാതമിഷൻ പ്രവർത്തകർ, സാക്ഷരതാമിഷൻ പ്രേരകുമാർ, സാംസ്കാരികസന്നദ്ധപ്രവർത്തകർ എന്നിവർ പങ്കാളികളായി.
സർവേയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ജില്ലാതല ക്രോഡീകരണം ഇന്നു പൂർത്തീയാക്കുമെന്ന് സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു.
13ന് എല്ലാ ജില്ലകളിലെയും റിപ്പോർട്ടുകൾ ഉൾപ്പെടുത്തി സമഗ്രസ്ഥിതിവിവര പഠനറിപ്പോർട്ട് സംസ്ഥാന സാക്ഷരതാമിഷൻ പ്രകാശനം ചെയ്യും.