പന്തളം: ശബരിമല യുവതിപ്രവേശ വിഷയത്തിൽ പന്തളം കൊട്ടാരത്തിൻറെയും തന്ത്രിമാരുടെയും തീരുമാനങ്ങൾക്കു പൂർണ പിന്തുണ നല്കുമെന്ന് അഖില കേരള തന്ത്രി സമാജം അറിയിച്ചു.
പന്തളം കൊട്ടാരത്തിൽ പ്രസിഡന്റ് പി.ജി. ശശികുമാരവർമയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യമറിയിച്ചത്.സർക്കാർ എല്ലാം തീരുമാനിച്ചിട്ടു ചർച്ച നടത്തുന്നതിൽ അർഥമില്ല. ക്ഷേത്ര സ്വത്തുക്കൾക്കൊപ്പം ദേവനെയും അവിടുത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്താണ് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചമുതലയേൽക്കുന്നത്. ഇവർ അതു ലംഘിച്ചിരിയ്ക്കുകയാണെന്നും തന്ത്രി സമാജം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയിൽ കക്ഷി ചേരുന്ന കാര്യം ആലോചിക്കുമെന്നും പ്രസിഡന്റ് വേഴപ്പറന്പ് കൃഷണൻ തന്പൂതിരി, ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നന്പൂതിരി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പടിഞ്ഞാറെ പുല്ലാംവഴി സനൽ നാരായണൻ നന്പൂതിരി എന്നിവർ പറഞ്ഞു.
പന്തളം: ശബരിമലയെയും ക്ഷേത്ര ആചാരങ്ങളെയും സംരക്ഷിക്കുന്നതിനായി പന്തളം കൊട്ടാരവും മറ്റു ഹിന്ദു സംഘടനകളും നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയെന്ന് യോഗക്ഷേമസഭ. പന്തളം കൊട്ടാരത്തിലെത്തി പ്രസിഡന്റ് പി.ജി. ശശികുമാർ വർമയുമായി നടത്തിയ ചർച്ചയിലാണ് സഭാ നേതാക്കൾ ഇക്കാര്യമറിയിച്ചത്.ആർക്കും ദ്രോഹമില്ലാതെ നൂറ്റാണ്ടുകളായി നിലനിന്നു വരുന്നതാണ് ശബരിമലയിലെ ആചാരങ്ങൾ. അതു മാറ്റുന്നത് ക്ഷേത്രത്തെത്തന്നെ തകർക്കുന്നതാണ്. ഇതിൽ നിന്നു സർക്കാർ പിന്തിരിയണമെന്നാണ് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. പ്രസിഡൻറ് വൈക്കം പി.എൻ. നന്പൂതിരി, ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നന്പൂതിരി, ദക്ഷിണമേഖലാ പ്രസിഡന്റ് കൃഷ്ണൻ പോറ്റി, ജില്ലാ പ്രസിഡന്റ് ഹരികുമാർ നന്പൂതിരി, വനിതാ സഭ സംസ്ഥാന പ്രസിഡന്റ് സി.എൻ. സോയ, ശാന്തി ക്ഷേമ യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. എസ്. മണക്കുട്ടൻ നന്പൂതിരി, ജില്ലാ സെക്രട്ടി മനോഹരൻ പോറ്റി എന്നിവരാണ് കൊട്ടാരത്തിലെത്തിയത്.
പന്തളം കൊട്ടാരത്തിന്റെ നിലപാടുകളെ തന്ത്രി സമാജവും യോഗക്ഷേമസഭയും പിന്തുണയ്ക്കും
10:45 PM Oct 07, 2018 | Deepika.com