പൊതുജനശല്യം: ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴ ചുമത്തി

12:29 AM Oct 07, 2018 | Deepika.com
നിലന്പൂർ: മന്പാട് ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നു മലിനജലം പുറത്തേക്കു ഒഴുക്കി ശല്യമുണ്ടാക്കിയതിനു ക്വാർട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപ പിഴചുമത്തി. ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളില്ലാതെ പകർച്ചവ്യാധികൾക്കു കാരണമാകുന്ന രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി.

കൊതുകു വളരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.
നിയമ നടപടിയുടെ ഭാഗമായി ഉടമയ്ക്കു നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സി.ടി ഗണേശനു ലഭിച്ച പരാതിയിലാണ് നടപടി. ക്വാർട്ടേഴ്സിൽ താമസിപ്പിക്കുന്ന മുഴുവൻ ആളുകളെയും ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കുളിമുറികളും ദ്രവ-ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയതിനു ശേഷമേ തുടർന്നുള്ള പ്രവർത്തനം അനുവദിക്കുകയുള്ളൂ.