82 ശതമാനം എയ്ഡഡ് സ്ഥാപനങ്ങളും സാലറി ചലഞ്ച് ഏറ്റെടുത്തില്ല: മന്ത്രി

12:29 AM Oct 07, 2018 | Deepika.com
നിലന്പൂർ: കേരളത്തിലുണ്ടായ പ്രളയത്തിൽ നിന്നു കരകയറുന്നതിനു സർക്കാർ ജീവനക്കാരോടു നൽകണമെന്നു അപേക്ഷിച്ച ഒരു മാസത്തെ ശന്പളം നൽകാൻ പോലും തയാറാകാത്ത അധ്യാപകരുടെ നടപടി ഖേദകരമെന്നു മന്ത്രി കെ.ടി ജലീൽ.

സമൂഹത്തിൽ ഏറ്റവും സ്വീകാര്യരാവുന്ന വിഭാഗമാണ് അധ്യാപകർ എന്നിരിക്കെ 82 ശതമാനം എയ്ഡഡ് സ്ഥാപനങ്ങളും സാലറി ചലഞ്ച് ഏറ്റെടുത്തിട്ടില്ല. ഏതു പ്രതിസന്ധിയിലും സമൂഹത്തിനു മുന്നിൽ നിന്നു വഴികാണിക്കേണ്ടവരാണ് അധ്യാപകർ.

ഒരു മാസത്തെ ശന്പളം മാസത്തിൽ പത്തുമാസം കൊണ്ടാണ് സർക്കാരിലേക്ക് നൽകേണ്ടത്. കൂടുതൽ ശന്പളം വാങ്ങുന്നവരാണ് സർക്കാരിനോട് വിസമ്മതം കാണിക്കുന്നതെന്നറിയുന്പോൾ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ഒരുപക്ഷേ അധ്യാപകരുടെ പ്രശ്നങ്ങൾക്കു ജനപിന്തുണ വേണ്ടുന്ന ഘട്ടം വരുന്പോഴാണ് സമൂഹം തിരിച്ചടിക്കുക. നവകേരള നിർമാണത്തിനു രാഷ്ട്രീയം നോക്കാതെ കയ്യയച്ച് സഹായിക്കാനുള്ള മനോഭാവമാണുണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.