റാന്നി: നിയന്ത്രിത മരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിനു പാഴ്സൽ സർവീസ് ഫ്രാഞ്ചൈസിയിൽ നിന്ന് എക്സൈസ് സംഘം മരുന്നുകൾ പിടിച്ചെടുത്തു. മരുന്നുകളുടെ ഉറവിടത്ത സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.ഇട്ടിയപ്പാറ കോളജ് റോഡിലെ പാഴ്സൽ ഓഫീസിൽ നടന്ന പരിശോധനയിലാണ് മരുന്നുശേഖരം കണ്ടെത്തിയത്. എന്നാൽ കോട്ടയത്തെ ഏതോ ഏജൻസിയിലേക്ക് നൽകുന്നതിനായി അയച്ചിരുന്ന മരുന്നാണിതെന്നും പറയുന്നു. പാഴ്സൽ സർവീസിന്റെ മറവിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധനയ്ക്കെത്തുകയായിരുന്നു. കൊറിയർ, പാഴ്സൽ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.നിയന്ത്രിത അളവിൽ കൂടുതൽ ആരോ അയച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എന്നാൽ അയച്ച ഏജൻസിക്കും കൈപ്പറ്റേണ്ടവർക്കും മരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസുണ്ടെങ്കിൽ നടപടിയെടുക്കുന്നതിൽ നിന്ന് എക്സൈസ് വകുപ്പിനു പിൻമാറേണ്ടിവരും.
വിദ്യാഭ്യാസ സെമിനാർ
ചെങ്ങരൂർ: മാർ ഈവാനിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ (മിക്ഫാസ്റ്റ്) യൂണിയന്റെയും വിദ്യാഭ്യാസ സെമിനാറിന്റെയും ഉദ്ഘാടനം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ, കോളജ് ഡയറക്ടർ ഫാ.രഞ്ജിത് ആലുങ്കൽ, പ്രിൻസിപ്പൽ പ്രഫ.ഏബ്രഹാം ജോർജ്, കോളജ് യൂണിയൻ ചെയർമാൻ ബിജിൽ ബി. ഏബ്രഹാം, സെക്രട്ടറി നിഷ ലില്ലി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
അനധികൃത മരുന്ന് ശേഖരം പിടികൂടി
10:46 PM Oct 05, 2018 | Deepika.com