ചുരുളിമരത്തൊലി കടത്തിയ കേസിലെ പ്രതി രണ്ടുവർഷത്തിനു ശേഷം അറസ്റ്റിൽ

12:51 AM Jul 09, 2018 | Deepika.com
പാലപ്പിള്ളി: കാട്ടിൽനിന്ന് ചുരുളിമരത്തിന്‍റെ തൊലി കടത്തിയ കേസ്സിൽ ഒളിവിലായിരുന്ന പ്രതി രണ്ടുവർഷത്തിനു ശേഷം അറസ്റ്റിൽ. പാലക്കാട് മംഗലം ഡാം സ്വദേശി മലയൻ വീട്ടിൽ രതീഷാ (ഉണ്ണി 30) ണ് വനം വകുപ്പധികൃതരുടെ പിടിയിലായത്.
2016ൽ വരന്തരപ്പിള്ളി സെക്ഷൻ പരിധിയിലെ അളുക്ക് വനമേഖലയിൽ നിന്നു ചുരുളി മരങ്ങൾ മുറിച്ചു തൊലി കടത്തിയെന്നാണു കേസ്. സംഭവത്തത്തുടർന്നു ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതി പട്ടിക്കാടിനു സമീപം ചുവന്നമണ്ണിൽ ഉണ്ടെന്നറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ മറ്റു രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.
വരന്തരപ്പിള്ളി സെക്ഷൻ ഓഫീസർ പി.എം. സീനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.