നഗരസഭ ബോര്‍ഡ് യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

12:46 AM Oct 20, 2017 | Deepika.com
നിലമ്പൂര്‍: നഗരസഭ പരിധിയിലെ 2013 മുതല്‍ 2017 വരെയുള്ള കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി പിരിച്ചെടുക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ബോര്‍ഡ് യോഗം അജണ്ടയിലേക്ക് കടക്കും മുന്‍പ് തന്നെ സിപിഎം അംഗം എന്‍.വേലുക്കുട്ടിയാണ് വിഷയം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മുന്‍ കാലങ്ങളില്‍ നികുതി പിരിക്കാന്‍ കഴിയാത്തതിന്‍റെ കുറവ് അഞ്ച് വര്‍ഷത്തെ നികുതി കുടിശിക ഒന്നിച്ച് പിരിച്ച് ഈടാക്കാനുള്ള നീക്കം ജനങ്ങളുടെ മേല്‍ അമിതഭാരം വലിച്ച് വയ്ക്കാനുള്ള ശ്രമമാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിമാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നതെന്ന് ആരോപണമാണ് സിപിഐ അംഗം പി.എം.ബഷീര്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ മേശപ്പുറത്ത് വെക്കണമെന്ന് സെക്രട്ടറിയോടെ ബഷീര്‍ ആവശ്യപ്പെട്ടു. സ്വതന്ത്രാംഗം മുസ്തഫ കളത്തുംപടിക്കല്‍ അഞ്ച് വര്‍ഷത്തെ നികുതി ഒന്നിച്ച് പിരിക്കാനുള്ള നീക്കത്തെ എതിര്‍ത്തു.

എന്നാല്‍ നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് നികുതി കുടിശിക പിരിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് തിരിച്ചടിച്ചു. നഗരസഭയിലെ നികുതി പിരിവിനെ എതിര്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ സമ്മതിക്കാമെന്ന പ്രതിപക്ഷ നിലപാട് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ പി. വി.ഹംസ പറഞ്ഞു. ഭരണപക്ഷാംഗങ്ങള്‍ നികുതി പിരിവിനെ ന്യായീകരിച്ചും പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തും നടുത്തളത്തില്‍ ഇറങ്ങിയതോടെ ബോര്‍ഡ് യോഗം ബഹളമയമായി. ഇതിനിടയില്‍ യോഗം ബഹിഷ്‌കരിച്ചതായി അറിയിച്ചു.

എന്നാല്‍ ഭരണപക്ഷവും യോഗത്തില്‍ നിന്നും ഇറങ്ങിയാലേ തങ്ങളും പുറത്തുപോകൂവെന്ന പ്രതിപക്ഷ നിലപാടിനെ തുടര്‍ന്ന് അജണ്ടകള്‍ പാസാക്കി യോഗം പിരിച്ചുവിട്ടു. പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ടും പട്ടികജാതി കുടുംബങ്ങളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 21ന് മുന്‍പ് തീരുമാനമാക്കുന്നതിനാണ് അടിയന്തിരബോര്‍ഡ് യോഗം ചേര്‍ന്നത്.