അഴിയിടത്തുചിറ സ്കൂളിൽ പഞ്ചദിന വേനലവധി കളരി

10:24 PM Apr 06, 2017 | Deepika.com
തിരുവല്ല: പാട്ടിന്‍റെയും കളികളുടെയും അറിവിന്‍റെയും സമന്വയമായി അഴിയിടത്തുചിറ നിവാസികൾ ഏറ്റെടുത്ത പഞ്ചദിന വേനലവധി പരിശീലനക്കളരിയായ 'തണൽ' ശ്രദ്ധേയമായി.
അഴിയിടത്തുചിറ ഗവൺമെന്‍റ് ഹൈസ്കൂളിൽ വിദ്യാലയ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടക്കുന്ന സഹവാസ ക്യാമ്പിലെ കുട്ടികൾ സന്തോഷത്തിലാണ്.
വിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളാകുന്ന പശ്ചാത്തലത്തിലാണ് നഗരസഭയിലെ ഏക സർക്കാർ പൊതു വിദ്യാലയത്തിലെ ക്യാമ്പ് പ്രദേശത്തെ ജനങ്ങൾ ഏറ്റെടുത്തത്.
സ്വാഗത സംഘം ചെയർപേഴ്സൺ ബിന്ദു സംക്രമത്ത് പതാക ഉയർത്തിയതോടെ ക്യാമ്പിനു തുടക്കമായി.
നാടക പ്രവർത്തകൻ ഹരിഹരൻ ഉണ്ണി ആട്ടവിളക്ക് തെളിയിച്ചു.
തുടർന്ന് അരങ്ങിന്‍റെ ആദ്യാക്ഷരങ്ങൾ, അഭിമുഖം, നാട്ടറിവ്, പടയണി സംവാദം, കായിക പ്രതിരോധ പരിശീലനം, വഞ്ചിപ്പാട്ട്, പടയണിപ്പാട്ട്, മാപ്പിളപ്പാട്ട് പരിശീലനം, റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, പ്രവൃത്തി പരിചയ പരിശീലനക്കളരി, സ്നേഹ സന്ദർശനം, കുട്ടികൾ അവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവയും നടന്നു.
ഇന്നു ജൈവവൈവിധ്യ ഉദ്യാന നിർമാണ പരിശീലനം, മൂല്യാധിഷ്ടിത വിദ്യാഭ്യാസ ക്ലാസ്, ജീവിത നൈപുണീ പരിശീലനം, വിവിധ തൊഴിൽ പരിശീലനത്തോടൊപ്പം കുടുംബശ്രീ യൂണിറ്റ് സന്ദർശനം, ക്യാമ്പ് ഫയർ എന്നിവയും നടക്കും.
നാളെ മാരിവില്ല്, ചിത്രരചനാ പരിശീലനം കാരിക്കേച്ചർ, കാർട്ടൂൺ, പെൻസിൽ എണ്ണ ഛായാചിത്രരചന, ജലഛായ രചന എ ന്നിവയും സിനിമാപ്രദർശനവും സംവാദവും നടക്കും.
വിവിധ വിഷയങ്ങളിൽ ഹരിഹരൻ ഉണ്ണി, ഡോ.സുരേഷ്, ദീപു പ്രസാദ്, കെ.രാജൻ, ഡി.പ്രസന്നൻ, റെജികുമാർ, കാസിം, അജിത് കുമാർ കില, സ്റ്റെല്ലാ തോമസ്, വിജയലക്ഷ്മി, ധനേഷ് , ഷാ നവാസ്, ഷൈജു, എം.ദീപ്തി, ടി. ബിജു കുമാർ, എം.റഷീദ എന്നിവർ പരിശീലനം നൽകി.
പി.എസ്.മനോഹരൻ, കെ.ജെ.ഹരികുമാർ., എം.പി.ഗോപാലകൃഷ്ണൻ, ടി.എൻ.സുകുമാരക്കുറുപ്പ് ,സി.എൻ.രാജേഷ്, എന്നിവർ പ്രസംഗിച്ചു.‌‌