പത്തനംതിട്ട: ഗവി പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടജില്ലാഭരണകൂടത്തിന്റെതീരുമാനം സ്വാഗതാർഹമാണെങ്കിലും ചികിത്സയ്ക്ക് ആഴ്ചയിൽരണ്ടുദിവസം ഡോക്ടറുടെസേവനമെ ന്നത് അപര്യാപ്തമാണെന്ന് ഗവിഭൂമിസമരസമിതി വിലയിരുത്തി.
ഗവിയിലെപിഎച്ച്സിയിൽ എല്ലാദിവസവും പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. 40 വർഷംപഴക്കമുള്ള ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിവേണം.
വൈകുന്നേരം അഞ്ചിനു ശേഷം ഗവിക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതിഇല്ലാത്തതിലും ഗവിനിവാസികൾക്ക് നാളിതുവരെ സ്വന്തമായി ഭൂമിയോ വീടോ നൽകുവാൻ നടപടിസ്വീകരിക്കാത്തതിലും ഗവിഭൂമിസമരസമിതി പ്രതിഷേധിച്ചു.
യോഗത്തിൽജനറൽ കണ്‍വീനർ ഷാജി ആർ.നായർ അധ്യക്ഷത വഹിച്ചു.
കണ്‍വീനർ പി.വി.ബോസ്, കെ.കെ.ബാബു, പി.ആർ.ഷാജി, ജയകൃഷ്ണൻ, ടി.സി.തങ്കപ്പൻ, കെ.ത്യാഗു, പി.പുണ്യരാജ്, പി.കലേഷ് എന്നിവർ പ്രസംഗി ച്ചു.
ഭൂമിയും വീടും നൽകാൻ നടപടി വേണം: സമരസമിതി
10:17 PM Apr 06, 2017 | Deepika.com