സ്ഥലനാമ ബോർഡ് വച്ചില്ല; പിഴയടയ്ക്കുന്നത് ജനങ്ങളും

12:59 AM Apr 06, 2017 | Deepika.com
ആന്പല്ലൂർ: ദേശീയപാതയിൽ ആന്പല്ലൂർ എന്ന സ്ഥലനാമ ബോർഡ് ഇല്ല. നാലുവരിപ്പാതയുടെ ഇരുഭാഗത്തും ആന്പല്ലൂർ എന്ന ബോർഡ് ഇല്ലാത്തതിനാൽ അന്യ സംസ്ഥാനങ്ങളിലേതടക്കം ദൂരെയുള്ള സ്ഥലങ്ങളിൽനിന്നുള്ള വാഹനങ്ങൾ സ്ഥലം അറിയാതെ ക്ലേശിക്കുന്നു.
ആന്പല്ലൂർ പിന്നിട്ട്് കിലോമീറ്ററുകളോളം യാത്രചെയ്തശേഷമാണു സ്ഥലം പിന്നിട്ടെന്നു തിരിച്ചറിയുന്നതും തിരികേ വാഹനമോടിക്കേണ്ട അവസ്ഥയുണ്ടാകുന്നതും. ചാലക്കുടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ആന്പല്ലൂർ പിന്നിട്ട്, പാലിയേക്കരയിലെ ടോൾ പ്ലാസയിൽ ടോൾ അടച്ച് മണ്ണുത്തിയിൽ എത്തിയശേഷമാണ് ആന്പല്ലൂരിലേക്കു മടങ്ങേണ്ടിവരാറുള്ളത്.
ആന്പല്ലൂരിലേക്കു മാത്രമല്ല, അവിടെനിന്ന് അളഗപ്പനഗർ, വേലൂപ്പാടം, ചിമ്മിനി ഡാം, കോടാലി, മരോട്ടിച്ചാൽ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാരും ഇത്തരത്തിൽ സ്ഥലം അറിയാതെ ക്ലേശിക്കാറുണ്ട്. ആന്പല്ലൂർ ജംഗ്ഷന് 200 മീറ്റർ അകലെ ഇരുവശത്തും വാഹനങ്ങൾക്കു കാണാവുന്ന വിധത്തിൽ സ്ഥലനാമ ബോർഡ് സ്ഥാപിക്കണം. ടോൾ പ്ലാസ അധികാരികളും ഗ്രാമപഞ്ചായത്തും പോലീസുമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്.
ബോർഡ് സ്ഥാപിക്കാൻ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കണമെന്നു ജനതാദൾ -യു ആന്പല്ലൂർ മേഖലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അഡ്വ. ഷാജൻ മഞ്ഞളി അധ്യക്ഷനായി. കണ്‍വീനർ കെ.വി. ലോനപ്പൻ അധ്യക്ഷനായി. ഐ.പി. കുട്ടപ്പൻ, എബീസ് കുന്നിക്കുരുവിൽ, എൻ.എ. യോഹന്നാൽ, എം.എ. ഇഗ്നേഷ്യസ്, എം.വി. വാസു എന്നിവർ സംസാരിച്ചു.