ഭക്തിയുടെ നിറവിൽ ചൂരക്കോട് ഭഗവതിമാരുടെ ആറാട്ട്

12:53 AM Apr 06, 2017 | Deepika.com
അന്തിക്കാട്: ആറാട്ടുപുഴ പൂരത്തിലെ മുഖ്യപങ്കാളികളായ അന്തിക്കാട് ചൂരക്കോട് ഭഗവതിമാരുടെ ഒന്നിച്ചുള്ള ആറാട്ട് നടന്നു.
ചൊവ്വാഴ്ച രാത്രി തന്ത്രി ഇല്ലമായ പഴയങ്ങാ പറന്പ് മനക്കലെ ഇറക്കി പൂജയ്ക്കും പള്ളിയുറക്കത്തിനും ശേഷം തിരിച്ച് അന്തിക്കാട് ക്ഷേത്രത്തിലെത്തിയ ഇരു ഭഗവതിമാർക്കും ക്ഷേത്രത്തിൽ സ്വീകരണം നൽകി. തൃപ്രയാർ അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ കൂട്ടി എഴുന്നുള്ളിപ്പും തുടർന്ന് ക്ഷേത്ര കുളത്തിൽ തന്ത്രി പച്ചാംപിളളി നാരായണൻ നന്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽഭഗവതിമാരുടെ ഒന്നിച്ചുള്ള ആറാട്ടും നടന്നു.
നാളെ അന്തിക്കാട് ഭഗവതിക്ക് ചൂരകോട് ക്ഷേത്രത്തിൽ സ്വീകരണം നൽകും തുടർന്ന് ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയൽ നടക്കും.