. ഓമല്ലൂരിൽ പഞ്ചായത്തിന്‍റെ സ്റ്റോപ്പ് മെമ്മോ

10:54 PM Apr 05, 2017 | Deepika.com
ഓമല്ലൂർ: ഗ്രാമപഞ്ചായത്തിലെ ഊപ്പമണ്ണിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ മദ്യവില്നശാല തുടങ്ങുന്നതിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്ത് അതിർത്തിയിൽപെട്ട സ്ഥലത്ത് മദ്യവില്പന അനുവദിക്കാനാകില്ലെന്നാണ് നിലപാട്. കൺസ്യൂമർഫെഡ് അധികൃതർക്കും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കൺസ്യൂമർഫെഡുമായുള്ള കരാറിൽ നിന്ന് പിൻമാറുകയാണെന്ന് കെട്ടിടം ഉടമയും പറയുന്നു.ഊപ്പമണ്ണിൽ വിദേശമദ്യവില്പനശാല പ്രവർത്തിപ്പിക്കാനായി കെട്ടിടം വാടകയ്ക്കെടുത്തെങ്കിലും തുറന്നു പ്രവർത്തിക്കുന്നില്ല. ജനകീയ സമരം ശക്തമായതിനേ തുടർന്ന് വില്പനകേന്ദ്രം അടഞ്ഞുകിടക്കുകയാണ്. കെസിസി പ്രസിഡന്‍റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, കെപിസിസി സെക്രട്ടറി പഴകുളം മധു, ബിജെപി ജില്ലാ പ്രസിഡന്‍റ് അശോകൻ കുളനട എന്നിവർ ഇന്നലെ സമരത്തിനു പിന്തുണയുമായി പന്തലിലെത്തി.