പരസ്യനികുതി നാളെ മുതൽ നഗരസഭ ഓഫീസിൽ നേരിട്ട് അടയ്ക്കാം

12:54 AM Mar 31, 2017 | Deepika.com
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ പ്രദർശിപ്പിച്ചിട്ടുള്ളതും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായ എല്ലാ പരസ്യബോർഡുകളുടെയും 2017-18 കാലയളവിലെ പരസ്യനികുതി നാളെ മുതൽ നഗരസഭാ ഓഫീസിൽ നേരിട്ട് അടയ്ക്കാവുന്നതാണ്.
ഒരു സ്ഥാപനത്തിന് ഒരു ബോർഡ് മാത്രമേ പ്രദർശിപ്പിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. തുടർന്ന് കൂടുതലായി വരുന്ന എല്ലാ
പരസ്യബോർഡുകൾക്കും നഗരസഭ നിശ്ചയിച്ചിട്ടുള്ള പരസ്യ നികുതി നിരക്കുകൾ ബാധകമായിരിക്കും.