കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യബന്ധനം എന്നിവയ്ക്കു 1.05 കോടി, സാമൂഹിക ക്ഷേമത്തിനു 52 ലക്ഷം

12:54 AM Mar 31, 2017 | Deepika.com
കോണത്തുകുന്ന്: വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിൽ കാർഷികമേഖലയിലുൾപ്പെട്ട കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യബന്ധനം എന്നിവയ്ക്കായി 1.05 കോടി വകയിരുത്തി ബജറ്റ് അവതരിപ്പിച്ചു.
സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് 52 ലക്ഷം വകയിരുത്തി. ഭവനനിർമാണത്തിന് 48 ലക്ഷം, പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്കു 34 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 21 ലക്ഷം, ശുചിത്വത്തിന് 30 ലക്ഷം, ശ്മശാനത്തിനും അറവുശാലയ്ക്കുംകൂടി 40 ലക്ഷം, വനിത, ശിശു, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി 49 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
പഞ്ചായത്ത് കെട്ടിടത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ 15 ലക്ഷം വകയിരുത്തിയിട്ടുണ്ട ്. പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനു മുന്നോടിയായി തുണിസഞ്ചി യൂണിറ്റ് ബജറ്റിൽ ഉൾപ്പെടുത്തി. ഇതിനായി അഞ്ചുലക്ഷം വകയിരുത്തി.
വിദ്യാഭ്യാസം, കല, സംസ്കാരം എന്നിവയ്ക്കായി 31.65 ലക്ഷം
രൂപ വകയിരുത്തി. നാട്ടുകോടതി രൂപവത്കരണവും ബജറ്റിൽ ഉൾപ്പെടുത്തി. കുടിവെള്ളത്തിനായി 16 ലക്ഷം രൂപയാണ് വകയിരുത്തിയത്.
കാർഷിക മേഖലയ്ക്ക് ഉൗന്നൽ നൽകുകയും മറ്റു മേഖലകൾക്ക് ആവശ്യമായ പ്രാധാന്യം നൽകിക്കൊണ്ട ുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കുറ്റിപറന്പിലാണ് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസി
ഡന്‍റ് പ്രസന്ന അനിൽകുമാർ അധ്യക്ഷയായി. 18.39 കോടി വരവും 17.34 കോടി ചെലവും 1.04 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.