തൃശൂർ: അതിരൂപതയുടെ 20-ാം പാലയൂർ മഹാതീർഥാടനം ഏപ്രിൽ രണ്ടിന് നടക്കും. രാവിലെ ഏഴിന് മുഖ്യപദയാത്ര തൃശൂർ ലൂർദ്ദ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ നിന്ന് ആരംഭിക്കും.
കൂടാതെ ഒല്ലൂർ, പഴുവിൽ, വേലൂർ, വടക്കാഞ്ചേരി, കണ്ടശാംകടവ്്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളിൽനിന്ന് ഉപപദയാത്രകളും ഉണ്ടായിരിക്കും.
ലൂര്‍ദ് പള്ളിയിൽ രാവിലെ ആറിനുള്ള കുർബാനയ്ക്കുശേഷം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക ലൂർദ്ദ് കത്തീഡ്രൽ പള്ളി വികാരി ഫാ. വർഗീസ് കുത്തൂരിനു കൈമാറി തീർഥാടനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കു രണ്ടിന് പാലയൂരിലെത്തുന്ന പദയാത്രകൾക്ക് സ്വീകരണം നൽകും. തുടർന്നുനടക്കുന്ന പൊതുസമ്മേളനം ഗോവ അതിരൂപത ആർച്ച്ബിഷപ് മാർ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്യും.
മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മോണ്‍. ജോർജ് കോന്പാറ, മോണ്‍. തോമസ് കാക്കശേരി എന്നിവർ പങ്കെടുക്കുമെന്നു ഫാ.ജോസ് പുന്നോലിപ്പറന്പിൽ, ഫാ. ജോയ്സണ്‍ കോരേത്ത്, ഫാ. ജിയോ കടവി, ഡോ. മേരി റെജീന, സി.ജി. ജെയ്സണ്‍ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലയൂർ മഹാതീർഥാടനം രണ്ടിന്
12:54 AM Mar 31, 2017 | Deepika.com