തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഞായറാഴ്ച

12:54 AM Mar 31, 2017 | Deepika.com
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട് ഞായറാഴ്ച. ഉച്ചയ്ക്ക് 1.15നുശേഷം കർക്കടകം രാശിയിലാണു മകീര്യം പുറപ്പാട് ചടങ്ങുകൾക്കു തുടക്കമാകുക.
ഉൗരായ്മക്കാർ കുളിച്ചു ക്ഷേത്രമണ്ഡപത്തിലിരുന്ന് തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകും. തുടർന്ന് തൃക്കോൽ ശാന്തിക്കാരൻ തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മിണിപ്പാട്ടും മണ്ഡപത്തിലെ പറയും കഴിഞ്ഞ് സേതുകുളത്തിലെ ആറാട്ടിനായി തേവർ സ്വർണക്കോലത്തിൽ അഞ്ച് ആനകളുടെ അകന്പടിയിൽ എഴുന്നള്ളും. ആറാട്ടിനുശേഷം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്ത്.
ക്ഷേത്രത്തിലെ മറ്റു പൂജകൾക്കുശേഷം പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റന്പലത്തിനകത്തെ തീർഥക്കിണർ കരയിൽ ചെന്പിലാറാട്ട് നടത്തും. തുടർന്ന് അത്താഴപൂജ, അത്താഴ ശീവേലി.
മൂന്നിനു തേവർ നടയ്ക്കൽ പൂരത്തിനും കാട്ടൂർ പൂരത്തിനും എഴുന്നള്ളും. ഉഷഃപൂജ കഴിഞ്ഞാൽ പുത്തൻകുളത്തിൽ തേവർ ആറാടും. തേവരെ അകത്തേക്ക് എഴുന്നള്ളിച്ചശേഷം ക്ഷേത്രച്ചടങ്ങുകൾ. വൈകീട്ട് കാട്ടൂർ പൂരത്തിനു പുറപ്പെടും. തുടർന്നു കാട്ടൂർ പൂരം കഴിഞ്ഞ് മടക്കം.
നാലിനാണ് തേവർ ബ്ലാഹയിൽ കുളത്തിൽ ആറാടുന്നത്. കാട്ടൂർ പൂരം കഴിഞ്ഞു തിരിച്ചുവന്ന് കുറുപ്പിന്‍റെ പടിയ്ക്കലെ നിയമവെടിയും ഇല്ലത്തെ പറയും കഴിഞ്ഞ് പുത്തൻകുളത്തിൽ ആറാട്ട്. തുടർന്ന് ക്ഷേത്രത്തിൽ എഴുന്നള്ളി ക്ഷേത്രചടങ്ങുകൾക്കുശേഷം ബ്ലാഹയിൽ കുളത്തിൽ ആറാട്ടിനായി പുറപ്പെടും. തിരിച്ചു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് വൈകീട്ട് നിയമവെടിക്കുശേഷം കുറുക്കൻകുളത്തിൽ ആറാട്ടിനുശേഷം തിരിച്ചെത്തി ക്ഷേത്രച്ചടങ്ങുകൾ.
അഞ്ചിനു ചാലുകുത്തൽ, ഇല്ലങ്ങളിൽ പൂരം. ഉഷഃപൂജക്കുശേഷം തേവർ വെന്നിയ്ക്കൽ അന്പലത്തിൽ പറയെടുത്ത് കോതകുളത്തിൽ ആറാടും. ശേഷം പൈനൂർ പാടത്തേക്ക് എഴുന്നെള്ളും. തുടർന്നു പൈനൂർ പാടത്ത് ചാലുകുത്തൽ ചടങ്ങ്. ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി ക്ഷേത്രച്ചടങ്ങുകൾ. വൈകീട്ട് രാമൻകുളം ആറാട്ടിനു പുറപ്പെടും. രാമൻകുളം ആറാട്ടിനുശേഷം ഇല്ലങ്ങളിൽ പൂരവും സമുദായിക പറയും കൊട്ടാരത്തിൽ പറയും കഴിഞ്ഞു ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നെള്ളിക്കും.
ആറിനു കിഴക്കേനട പൂരവും ഉൗരായ്ക്കാരുടെ ഇല്ലങ്ങളിലെ പൂരവും ആഘോഷിക്കും. ഉഷഃപൂജയ്ക്കുശേഷം പുത്തൻകുളത്തിൽ ആറാടി തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വൈകീട്ട് നിയമവെടിക്കുശേഷം തേവർ പള്ളിയോടത്തിൽ പുഴ കടക്കും. തുടർന്ന് കിഴക്കേനടയിലെ പഞ്ചവാദ്യവും കഴിഞ്ഞ് ഉൗരായ്മക്കാരായ ചേലൂർ, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി എന്നീ മനകളിലേക്കു തേവർ പുറപ്പെടും. പുന്നപ്പള്ളി മനയിലെ പറയെടുപ്പിനുശേഷം മുറ്റിച്ചൂർ കൊട്ടാരത്തിൽ പറയെടുപ്പ്. കുട്ടൻകുളം ആറാട്ടും തന്ത്രി ഇല്ലത്തെ പൂരവും ഏപ്രിൽ ഏഴിനാണ്.
രാവിലെ ജ്ഞാനപ്പിള്ളി മന, കുന്നത്ത് മന, പറകൾക്കുശേഷം കുട്ടൻകുളത്തിൽ ഇറക്കി പൂജ, ആറാട്ട്, ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി ക്ഷേത്ര ചടങ്ങുകൾ, പുത്തൻകുളത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേക്കു വീണ്ടും തിരിച്ചെഴുന്നള്ളി ക്ഷേത്രച്ചടങ്ങുകൾ നടത്തും.
വൈകീട്ട് സ്വർണക്കോലത്തിൽ പള്ളിയോടത്തിൽ അക്കരെ കടന്ന് രാത്രി ഇല്ലത്തേക്ക് എഴുന്നള്ളും. ആമലത്തുപടിക്കൽ നിയമവെടി കഴിഞ്ഞ് വാലത്ത് തറവാട്, ചെറുമുക്ക് മന, പായ്ക്കാട്ട് മന എന്നിവിടങ്ങളിൽനിന്ന് പറ സ്വീകരിച്ച് തന്ത്രി ഇല്ലത്ത് എത്തും. തന്ത്രി ഇല്ലത്തെ പൂജയ്ക്കുശേഷം ചെന്പിലാറാട്ട്, അവിടെനിന്ന് പുറപ്പെടുന്ന തേവർ വൈറ്റിലാശേരി നിയമവെടിയും മുരയാംകുളങ്ങര ക്ഷേത്രത്തിൽ മീൻ പിടുത്തവും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തും.
ഏപ്രിൽ എട്ടിനു തേവർ ആറാട്ടുപുഴ പൂരത്തിനു എഴുന്നള്ളിപ്പ്. പുത്തൻകുളത്തിൽ ആറാടിയശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രച്ചടങ്ങുകൾ പൂർത്തീകരിക്കും. വൈകീട്ട് നിയമവെടിയും അത്താഴപൂജയും അത്താഴ ശീവേലിയും കഴിഞ്ഞു തേവർ പള്ളിയോടത്തിൽ സ്വർണക്കോലത്തിൽ ആറാട്ടുപുഴ പൂരത്തിനു പുറപ്പെടും.
ഒന്പതിനു ആറാട്ടുപുഴ പൂരം കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന തേവർ വെണ്ടറശേരിയിൽ എത്തുന്പോൾ ഭക്തജനങ്ങൾക്കു കഞ്ഞി നൽകും. തൃപ്രയാർ ക്ഷേത്രത്തിൽ തിരിച്ചെത്തി ഉഷഃപൂജ കഴിഞ്ഞ് ഉൗരായ്മക്കാർ കുളിച്ചുവന്ന് മണ്ഡപത്തിലിരുന്ന് ഉത്രം വിളക്കുവച്ച് തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്്മണിപ്പാട്ടിനുശേഷം പുറത്തേക്ക് എഴുന്നള്ളി തേവർ സേതുകുളത്തിൽ ആറാടും. ക്ഷേത്രത്തിൽ തിരിച്ചെത്തി വിളക്കാചാരം നടത്തി തേവർ അകത്തേക്ക് എഴുന്നള്ളും. തുടർന്ന് അത്താഴ ശീവേലി അടക്കമുള്ള ചടങ്ങുകളോടെ പൂരം പുറപ്പാട് കഴിയും.