തൊണ്ടിവാഹനങ്ങളുടെ ലേല നടപടികൾ തുടങ്ങി

11:40 PM Mar 30, 2017 | Deepika.com
വളാഞ്ചേരി: വിവിധ കേസുകളിൽപെട്ട് പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഡംപിംഗ് യാർഡുകളിലും തുരുന്പെടുത്തു നശിക്കുന്ന വാഹനങ്ങളാണു ലേലത്തിലൂടെ നീക്കം ചെയ്യാൻ വീണ്ടും നടപടിയാകുന്നത്.
ലേലവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ്, പോലീസ്, റവന്യു വകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ ലേലം ചെയ്യേണ്ട മൂവ്വായിരത്തോളം വാഹനങ്ങളുടെ പട്ടികയും കുറഞ്ഞ വിലയും തയാറാക്കിക്കഴിഞ്ഞു. ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളാണ് ലേലത്തിലൂടെ നീക്കം ചെയ്യുക. രണ്ടുവർഷം മുൻപ് തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ കൂട്ടിയിട്ട തൊണ്ടിവാഹനങ്ങൾ ലേലം ചെയ്തു നീക്കിയിരുന്നു. എന്നാൽ, പിന്നീട് ലേലനടപടികൾ നിലച്ചു. പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും തൊണ്ടിവാഹനങ്ങൾ നിറഞ്ഞുകവിഞ്ഞതോടെയാണ് ബന്ധപ്പെട്ട വകുപ്പുകൾ ലേലനടപടികൾ പുനരാരംഭിക്കുന്നത്.
കോടിക്കണക്കിനു രൂപയുടെ തൊണ്ടിവാഹനങ്ങളാണ് നിലവിൽ വിവിധ സ്റ്റേഷനുകളിലും യാർഡുകളിലും തുരുന്പെടുത്തു നശിക്കുന്നത്. ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകളിലും 12 സർക്കിൾ ഓഫിസുകളിലുമായി ഇരുപതിനായിരത്തോളം തൊണ്ടിവാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നതായാണ് കണക്ക്. ഇരുചക്രവാഹനങ്ങൾ മുതൽ ഒരുകോടിയോളം രൂപ വിലയുള്ള ആഡംബര കാറുകൾവരെ സ്റ്റേഷൻ പരിസരത്ത് തുരുന്പെടുത്തു നശിക്കുന്നുണ്ട്. കുറ്റിപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, പൊന്നാനി,നിലന്പൂർ, തിരൂർ, ചങ്ങരംകുളം അടക്കമുള്ള ജില്ലയിലെ മിക്ക പ്രധാന സ്റ്റേഷനുകളിലും ആയിരക്കണക്കിന് വാഹനങ്ങൾ തുരുന്പെടുത്ത് നശിക്കുന്നത് വഴി കോടികളാണ് സർക്കാരിന് നഷ്ടം സംഭവിക്കുന്നത്.
മണൽക്കടത്തിനിടെ പിടിക്കപ്പെട്ട ഓട്ടോറിക്ഷകൾ മുതൽ ലോറികൾ വരെ ഉടമസ്ഥർ തിരിച്ചെടുക്കാത്തതിനാൽ കൂട്ടിയിട്ട നിലയിലാണ്.
ഇരുന്പുവിലയ്ക്കു തൂക്കിവിൽക്കാൻ പാകത്തിലാണ് മിക്കവാറും വാഹനങ്ങളും. വാഹനങ്ങൾ ്ഥ പ്രദേശത്തെ ജനജീവിതത്തെയും ബാധിക്കുന്നുണ്ട്. തൊണ്ടിവാഹനങ്ങൾ ഇടയ്ക്കിടെ അഗ്നിക്കിരയായി നശിക്കുന്നതും കോടികളുടെ നഷ്ടമുണ്ടാക്കുന്നു. കുറ്റിപ്പുറത്ത് മാത്രം രണ്ടുവർഷത്തിനിടെ നിരവധി വാഹനങ്ങളാണ് കത്തിനശിച്ചത്.
ജില്ലയിലെ സ്റ്റേഷൻ പരിസരങ്ങൾ വാഹനങ്ങൾ നിറഞ്ഞു കാട് പിടിച്ച നിലയിൽ കിടക്കുന്നത് മൂലം തെരുവ് നായകളുടെയും ഉഗ്ര വിഷമുള്ള പാന്പ് അടക്കമുള്ള ഇഴ ജന്തുക്കളുടെയും താവളമായി പല സ്റ്റേഷനുകളും മാറിയിട്ട് കാലങ്ങളായി.