പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ഒന്പതു മുറിവുകൾ

11:39 PM Mar 30, 2017 | Deepika.com
തിരൂർ: ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടിയും പോലീസ് നടപടിയിൽ സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത്. മംഗലം കാവഞ്ചേരി തച്ചംപറന്പത്ത് സുമിത്ര (29) ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട സംഭവം അന്വേഷിക്കുന്നതിൽ തിരൂർ പോലീസ് അലംഭാവം കാണിക്കുന്നതായി ബന്ധുക്കളും സമര സമിതി നേതാക്കളും കുറ്റപ്പെടുത്തി. സുമിത്ര മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചതായാണ് ഭർതൃവീട്ടുകാർ പറയുന്നത്. അകത്തു നിന്നു പൂട്ടിയിരുന്ന വാതിൽ ചവിട്ടിത്തുറന്നു അകത്തു കടന്നു ഷാൾ അറുത്തു മുറിച്ചാണ് സുമിത്രയെ ഇറക്കിയതെന്നാണ് വീട്ടുകാർ പറയുന്നത്.
എന്നാൽ ഇതിനന്‍റെ ലക്ഷണങ്ങളൊന്നും മുറിയിൽ കാണാൻ സാധിച്ചിട്ടില്ല. വാതിൽ തകർന്ന നിലയിലല്ല ഉള്ളത്. ഫാനിൽ അവശേഷിച്ചിരുന്ന ഷാളിന്‍റെ ഭാഗവും ആരും കണ്ടിട്ടില്ല.
ഭർതൃവീട്ടിൽ ചെല്ലുന്പോൾ സുമിത്രയുടെ രണ്ടു മക്കളെ തങ്ങളിൽ നിന്നു അകറ്റി നിർത്താൻ ശ്രമം നടന്നിരുന്നുവെന്നും ഇവർ ആരോപിച്ചു. സംഭവ ദിവസം ഭർത്താവ് വീട്ടിലുണ്ടായിരുന്നതായാണ് വിവരം. എന്നാൽ ജോലിക്ക് പോയിരുന്നുവെന്നാണ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. വീട്ടുകാർ തങ്ങളുടെ ബന്ധുക്കളോടു പറഞ്ഞതും പോലീസിനു നൽകിയ മൊഴികളും തമ്മിൽ വൈരുധ്യമുണ്ട്. സുമിത്ര എഴുതിയതെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പും സംശയങ്ങളുയർത്തുന്നതാണ്.
ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവകളുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയിലും ശരീരത്തിലുമായി ഒന്പതു മുറിവുകളുള്ളതായി പറയുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതിനു ശേഷമായിരുന്നു ആത്മഹത്യയെന്നാണ് ഭർതൃവീട്ടുകാർ നൽകുന്ന വിശദീകരണം.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം 10മില്ലിഗ്രാം ഭക്ഷണമാണ് ആമാശയത്തിലുള്ളത്. മർദനമേറ്റു മരണപ്പെട്ട സുമിത്രയെ കെട്ടിത്തൂക്കിയ ശേഷം മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും ദുരൂഹതകളും മൊഴികളിലെയും സാഹചര്യങ്ങളിലെയും വൈരുധ്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടും തിരൂർ പോലീസ് ശാസ്ത്രീയാന്വേഷണത്തിനു മുതിരാതെ അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
സമര സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സഹോദരൻ മണികണ്ഠൻ, സമര സമിതി രക്ഷാധികാരികളും വാർഡ് മെംബർമാരുമായ എ.കെ. സലീം, എ.പി ആബിദ് തങ്ങൾ, ചെയർമാൻ കെ. ദിനേശ്കുമാർ, കണ്‍വീനർ കെ.വി പ്രസാദ്, വി.പി മൊയ്തീൻകോയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.