കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മത്സ്യമാർക്കറ്റ് നടത്തിപ്പും ബസ് സ്റ്റാൻഡിലെ ബസുകളിൽ നിന്നുള്ള പിരിവും ലേലം ചെയ്തു. മത്സ്യമാർക്കറ്റ് 13 ലക്ഷത്തിനാണ് ലേലത്തിൽ പോയത്. ബസ്സ്റ്റാൻഡ് നാലര ലക്ഷത്തിനും ലേലം ചെയ്തു.
ബസ്സ്റ്റാൻഡിലെ രണ്ടു കടമുറികൾ 6000, 5500 എന്നിങ്ങനെ മാസവാടകയ്ക്ക് ലേലം ഉറപ്പിച്ചു.
നഗരസഭാ കാര്യാലയത്തിലാണ് ലേലം നടന്നത്. ഇടനിലക്കാർ ലാഭം കൊയ്ത് വിവാദമായ നഗരസഭയുടെ സ്റ്റാൻഡിലെ കടമുറികൾ നാലു ദിവസം മുന്പ് ലേലം ചെയ്തപ്പോൾ നഗരസഭയ്ക്ക് വൻ നേട്ടമുണ്ടായിരുന്നു.
മത്സ്യമാർക്കറ്റും ബസുകളിൽ നിന്നുള്ള പിരിവും ലേലം ചെയ്തു
11:37 PM Mar 30, 2017 | Deepika.com