തിരുവല്ല: നെടുന്പ്രം ഗ്രാമപഞ്ചായത്ത് ബജറ്റിൽ സന്പൂർണ പാർപ്പിടപദ്ധതി, കൃഷി എന്നിവയ്ക്ക് മുൻഗണന.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപാധ്യക്ഷ ശ്രീദേവി സതീഷ് കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.
മുൻ ബാക്കിയുൾപ്പെടെ 7,34,85,500 രൂപ വരവും7,30,32,250 രൂപ ചെലവും 91,49,415 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ നവകേരളം പരിപാടിയുടെ ഭാഗമായുള്ള ആർദ്രം മിഷൻ പദ്ധതികൾക്കായി 10 ലക്ഷം രൂപയും ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയുൾപ്പെടെയുള്ള ഉത്പാദനമേഖലക്ക് 22,75,000 രൂപയും വകയിരുത്തി. നെടുന്പ്രം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കരിന്പുകൃഷി തിരിച്ച് കൊണ്ടുവരുന്നതിന് പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്ലാസ്റ്റിക് രഹിത പഞ്ചായത്താക്കി മാറ്റുന്നതിനും ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുന്നു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിനുള്ളിൽ നെടുന്പ്രം ഗ്രാമപഞ്ചായത്തിനെ സന്പൂർണ ഡിജിറ്റൽ, മാലിന്യമുക്ത, ജനസൗഹൃദ, ഐഎസ്ഒ ഗ്രാമപഞ്ചായത്തായി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതുമാണ്. സന്പൂർണപാർപ്പിട പദ്ധതി നടപ്പിലാക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
നെടുന്പ്രത്ത് സന്പൂർണ പാർപ്പിട പദ്ധതി
11:05 PM Mar 30, 2017 | Deepika.com