ഭീഷണിയിലായ മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഡിഎഫ്ഒ

11:01 PM Mar 30, 2017 | Deepika.com
കോന്നി: ആനത്താവളം പരിസരത്തും ഓഫീസുകൾക്കു മുന്പിലുമായി ഭീഷണി ഉ‍യർത്തുന്ന എല്ലാ മരങ്ങളും മുറിച്ചു മാറ്റുമെന്ന് ഡിഎഫ്ഒ മഹേഷ് കുമാർ. മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരമായി ചെറിയ ഇനം തണൽമരങ്ങൾ വച്ചുപിടിപ്പിക്കാനാണ് നിർദേശം. കാലപ്പഴക്കം ചെന്നതും ഭീഷണി ഉ‍യർത്തുന്നതുമായ എല്ലാ വാകമരങ്ങളും മുറിച്ചുമാറ്റും. ഇത്തരത്തിൽ ഭീഷണി ഉ‍യർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ കഴിഞ്ഞദിവസം ഉദ്യോഗസ്ഥരോടു നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇന്നലെ അപകടത്തിനിടയാക്കിയ മരം മുറിച്ചുമാറ്റാൻ നിർദേശിച്ചിരുന്നവയുടെ കൂട്ടത്തിലുണ്ടായിരുന്നതല്ല. മരം ഭീഷണി ഉ‍യർത്തുന്ന വിവരം തന്‍റെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. സാമൂഹ്യവനവത്കരണ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് പ്രദേശങ്ങളിൽ ഭീഷണി ഉ‍യർത്തുന്ന മരങ്ങളുടെ പട്ടിക തയാറാക്കി ഇവയും മുറിച്ചുമാറ്റും. മുറിച്ചുമാറ്റുന്നവയ്ക്ക് ഇരട്ടി തൈകൾ വച്ചുപിടിപ്പിക്കാനുമാണ് വനംവകുപ്പിന്‍റെ തീരുമാനം. അപകടത്തിൽ മരിച്ച രാജു ജോണിന്‍റെ ആശ്രിതർക്കു ധനസഹായം നൽകുന്നതു സംബന്ധിച്ച് ഉന്നത വനം ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.