തൃശൂർ: പാടിപ്പതിഞ്ഞ പദ്ധതികൾക്കുള്ളിലും വനിത-ആദിവാസിക്ഷേമത്തിനും, സാമൂഹികസുരക്ഷയ്ക്കും ഉൗന്നൽനല്കി ജില്ലാ പഞ്ചായത്ത് ബജറ്റ്.
കൃഷി-കുടിവെള്ള സംരക്ഷണം, വൈദ്യുതോത്പാദനം, വിദ്യാഭ്യാസ പരിഷ്കരണം, ടൂറിസം, യുവജനക്ഷേമ മേഖലകളിൽ വിഭാവനം ചെയ്തിട്ടുള്ള പല പദ്ധതികളും മുൻ ബജറ്റിന്റെ ആവർത്തനങ്ങളാണ്. സർക്കാരിന്റെ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷൻ, വയോമിത്രം പദ്ധതികളുമായി കൂട്ടിയിണക്കിയതാണ് പല ക്ഷേമപദ്ധതികളും. 183.14 കോടി രൂപ വരവും, 171.53 കോടി രൂപ ചെലവും 11.60 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അവതരിപ്പിച്ചത്.
ശാക്തീകരണ പ്രവർത്തനങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യത്തിനു മുഖ്യപരിഗണന നൽകും. ദീർഘയാത്ര ചെയ്യുന്നവർക്കു ജില്ലയിലെ പ്രധാന ടൗണുകളിൽ അതതു തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു സ്ത്രീകൾക്കു വിശ്രമകേന്ദ്രങ്ങൾ, ശുചിത്വപൂർണമായ ഡോർമിറ്ററി, ടോയ്ലറ്റ്, ഇന്റർനെറ്റ്, ടെലിഫോണ്, വൈഫൈ സൗകര്യങ്ങൾ, പരിസര പ്രദേശത്ത് എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സജ്ജമാക്കും. ഈ കേന്ദ്രങ്ങൾ പരിപാലിക്കുന്നതിനു കുടുംബശ്രീ സംഘടനാസംവിധാനം ഉപയോഗപ്പെടുത്തും. വൃദ്ധസദനങ്ങൾക്കു ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു പദ്ധതിയുണ്ടാക്കും. ട്രാൻസ്ജെൻഡേഴ്സിന് പുനരധിവാസ കേന്ദ്രം നിർമിക്കും. ഇവരെ മുഖ്യധാരയിൽ എത്തിക്കുന്നതിന് അക്കാദമിക് പഠനസൗകര്യവും തൊഴിൽ പരിശീലനവും ഏർപ്പെടുത്തുന്നതിനും സാമൂഹികപദവി ഉയർത്തുന്നതിനും പൊതുബോധ നിർമിതിക്കുമായി സെമിനാറുകൾ, കലോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനു 50 ലക്ഷം രൂപം വകയിരുത്തും. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളുടെ പരിചരണം, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽസാധ്യതകൾ എന്നിവയിൽ സാധ്യമായ ഇടപെടലുകൾക്ക് അഞ്ചുകോടി രൂപ നീക്കിവയ്ക്കും.
ഗർഭാവസ്ഥ മുതൽ കുട്ടികളിലെ കാഴ്ച, കേൾവി, ഹൃദയ, ശ്വാസകോശ സംബന്ധമായ വൈകല്യസാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനവും ചികിത്സയും കുട്ടികൾക്കു സൗജന്യമായി നല്കാൻ പദ്ധതിയുണ്ടാക്കും. കൗമാരക്കാർക്കും യുവതികൾക്കും കൗണ്സലിംഗും ജില്ലാ ആശുപത്രിക്ക് മാമോഗ്രാം യൂണിറ്റ് ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തും.
വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ ടൂറിസം വകുപ്പുമായി സംയോജിച്ച് കൊടുങ്ങല്ലൂർ മുസിരിസ്, മുനയ്ക്കക്കടവ്, ചേറ്റുവ, തിരുവില്വാമല, കണ്ടാണശേരി, കണ്ടശാംകടവ്-പാലാഴി, ഏനാമാവ്, പുള്ള്-മനക്കൊടി, വാഴാനി, വള്ളത്തോൾ നഗർ എന്നീ വിവിധ പ്രദേശങ്ങളിൽ വികസനപ്രവർത്തനങ്ങൾ നടക്കും.
ആദിവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു മൊബൈൽ ക്ലിനിക് സംവിധാനം ഏർപ്പെടുത്തും. ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങളിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനു പരിശീലനവും ചെറുകിട സംരംഭങ്ങളുമുണ്ടാക്കും. ആയുർവേദ മരുന്ന് ഉത്പാദിപ്പിക്കുന്നതിനു പച്ചമരുന്നുകളിൽനിന്നും സത്ത് ഉൗറ്റിയെടുക്കുന്ന ചെറുകിട യൂണിറ്റ് ആദിവാസി ഉൗരുകളിൽ സ്ഥാപിക്കും.
സദ്ഭരണം:
* ഭിന്നശേഷിക്കാർക്കു സഹായകമാകുംവിധം കെട്ടിടത്തിന്റെ താഴെനിലയിൽ ഫ്രണ്ട് ഓഫീസ്.
* ഫ്രണ്ട് ഓഫീസിൽ ടോക്കണ് സംവിധാനം, അപേക്ഷകളിലെ നടപടി അറിയുന്നതിനു ടച്ച്സ്ക്രീൻ, വൈഫൈ, കുടിവെള്ളം, ടെലിവിഷൻ, അപേക്ഷകൾ തയാറാക്കുന്നതിന് ഫോറങ്ങളും സ്റ്റേഷനറിയും, ഹൈ സ്പീഡ് സ്കാനർ എന്നിവ.
* ജില്ലാ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും സേവനങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കും. ബന്ധപ്പെട്ട മുഴുവൻ വിവരവും ലഭ്യമാക്കുംവിധം ഫ്രണ്ട് ഓഫീസിൽ കേന്ദ്രീകൃത വിവരവിജ്ഞാന കേന്ദ്രം (ഇൻഫർമേഷൻ ഹബ്).
കൃഷി:
* പ്രത്യേക സബ്സിഡിയോടെ നെൽവിത്ത് ഉത്പാദനം.
* ജില്ലാ പഞ്ചായത്തിന്റെ ജൈവ അരി വിപണിയിലിറക്കും
* ജൈവ നെൽകൃഷിക്കു തയാറാകുന്ന പാടശേഖരങ്ങൾക്കു പ്രോത്സാഹന ധനസഹായം
* പ്രധാനപ്പെട്ട രണ്ടിടത്തു ഹൈടെക് വിപണന കേന്ദ്രങ്ങൾ.
ബജറ്റിൽ മധുരസുന്ദര വാക്കുകൾ
മാത്രമെന്നു പ്രതിപക്ഷം
തൃശൂർ: മധുരസുന്ദര വാക്കുകൾക്കപ്പുറം ബജറ്റിൽ ഒന്നുമില്ലെന്നു പ്രതിപക്ഷം. കഴിഞ്ഞ ബജറ്റിനു സമാനമായി ഒന്നും നടപ്പാക്കാനാവാത്തതാണ് പല പ്രഖ്യാപനങ്ങളും. യാഥാർഥ്യബോധമില്ലാത്തതാണ് ഇവയിൽ അധികമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബജറ്റ് അവതരണം പ്രതിപക്ഷനേതാവിനെ കൃത്യസമയത്ത് അറിയിച്ചില്ലെന്ന് ആരോപിച്ചും പ്രതിപക്ഷം ബജറ്റ് അവതരണത്തിനുമുന്പ് ബഹളംവച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ ആമുഖപ്രസംഗം ഇതോടെ വാദപ്രതിവാദങ്ങളിൽ മുങ്ങി. യഥാസമയം അറിയിക്കാത്തതിനാൽ ബജറ്റ് അവതരണം നിയമാനുസൃതമല്ലെന്നു പ്രതിപക്ഷനേതാവ് ഇ. വേണുഗോപാലമേനോൻ ആരോപിച്ചു. അറിയിപ്പ് എല്ലാവർക്കും 24നുമുന്പേ നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവിനു മാത്രം ലഭിക്കാത്തതു തപാൽവകുപ്പിന്റെ കുഴപ്പമായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ പറഞ്ഞു.
മത്സ്യമേഖല:
* പാടശേഖരങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുന്നതിനു നഴ്സറികളും അനുബന്ധ സംവിധാനവും.
* ആധുനിക മത്സ്യമാർക്കറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമിടും.
* അലങ്കാര മത്സ്യകൃഷിയിൽ സ്ത്രീകൾക്കു പരിശീലനം, സാന്പത്തിക സഹായം, വിപണനത്തിനു ജില്ലാതല
വിദ്യാഭ്യാസം:
* ഭാഷയിലും ഗണിതത്തിലും അടിസ്ഥാനശേഷികൾ നേടാത്ത വിവിധ ക്ലാസുകളിലെ കുട്ടികൾക്കു പ്രത്യേക പരിശീലനം.
* വിദ്യാഭ്യാസ ഉപജില്ലകളിൽ ഭൗതിക സൗകര്യമുള്ള സ്കൂളുകൾ കണ്ടെത്തി സയൻസ് സെന്റർ.
* എല്ലാ സ്കൂളുകളെയും നിശ്ചിത നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വിപുലമായ സ്കൂൾതല മാസ്റ്റർപ്ലാൻ.ത്തിൽ കേന്ദ്രീകൃത സംവിധാനം.
ജലസേചനം-മണ്ണുസംരക്ഷണം:
* കോൾമേഖലയിലെ പ്രധാന ചാലുകൾ ചെളിനീക്കി വശങ്ങൾ കയർഭൂവസ്ത്രം ഉപയോഗിച്ച് സ്ഥിരപ്പെടുത്തും.
* ബണ്ടുകളിൽ രാമച്ചം, വിവിധയിനം പൂക്കൾ എന്നിവയുടെ കൃഷി നടത്തും.
ഗതാഗതം:
* വനിത ട്രാൻസ്പോർട്ട് സഹകരണസംഘം പോലുള്ള സംഘങ്ങളെ ശക്തിപ്പെടുത്തും.
ശുചിത്വം:
* എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കും.
* തരിശിടങ്ങൾക്ക് അനുയോജ്യമായ ഇനം വിളകൃഷിക്കു പ്രോത്സാഹനം നല്കും.
കുടുംബശ്രീ:
* സൂക്ഷ്മ വ്യവസായ മേഖലയിൽ ധനസഹായം നല്കി
കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ അവസരം.
വൈദ്യുതി:
* വൈദ്യുതോത്പാദനത്തിന് പൊതുകെട്ടിടങ്ങളിലും സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.
കായികം,
യുവജനക്ഷേമം:
* ഓരോ ഡിവിഷനിലും രണ്ടു ലൈബ്രറി
കൾ വീതം ഡിജിറ്റൈസ് ചെയ്യും.
* ഫുട്ബോൾ, വോളിബോൾ, ഹോക്കി കായിക ഇനങ്ങൾക്കു പ്രത്യേക പരിശീലന കേന്ദ്രങ്ങൾ.
* ഓരോ ഡിവിഷനിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഓരോ സ്റ്റേഡിയം നിർമിക്കും.
കൈത്തറി-ഖാദി:
* ജില്ലയുടെ വിവിധ സിവിൽസ്റ്റേഷൻ പരിസരങ്ങളിൽ കൈത്തറി-ഖാദി വസ്ത്രവിപണന കേന്ദ്രങ്ങൾ.
വനിത - ആദിവാസിക്ഷേമം, സാമൂഹിക സുരക്ഷ, പിന്നെ കുറേ ആവർത്തന പ്രഖ്യാപനങ്ങളും
01:39 AM Mar 30, 2017 | Deepika.com