ശാരീരിക, മാനസിക പരിമിതി: കുട്ടികൾക്കുള്ള സ്ഥാപനം നിലന്പൂർ ബ്ലോക്കിൽ ആരംഭിക്കും

12:51 AM Mar 30, 2017 | Deepika.com
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട ശാരീരിക, മാനസിക പരിമിതികളുള്ള കുട്ടികൾക്ക് ആവശ്യമായ പിന്തുണകൾ നൽകുന്നതിനുള്ള ഒരു സ്ഥാപനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിൽ സ്ഥാപിക്കുന്നു.
ബ്ലോക്ക് പരിധിയിലുള്ള വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയനുസരിച്ച് പരിമിതികളുള്ള കുട്ടികൾക്ക് അനുയോജ്യമായ വൈദ്യപരിശോധന, ചികിൽസ, പരിചരണം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹ്യപിന്തുണ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
നിലവിൽ ഇതുപോലൊന്ന് മൈസൂരാണുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി പ്രവർത്തന പരിപാടികളും തയാറാക്കിയിട്ടുണ്ട്. പദ്ധതി പ്രവർത്തനത്തിനായുള്ള സാന്പത്തിക വിശകലനത്തിൽ എവിടെ നിന്നെല്ലാം സഹയങ്ങൾ ലഭ്യമാകുമെന്ന് കണ്ടെത്തണം.
ബ്ളോക്ക് പഞ്ചായത്ത് ഈ വർഷവും വരും വർഷങ്ങളിലും നീക്കിവെക്കുന്ന തുക, എംപി., എംഎൽഎ, കേരള-കേന്ദ്ര സർക്കാർ സഹായം, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ, തുടങ്ങിയവരുടെ സ്പോണ്‍സർഷിപ്പ് സഹായം എന്നിവയെല്ലാം പ്രവർത്തനത്തിന് മുന്നിൽക്കാണും.