ചോക്കാട് നാൽപത് സെന്‍റ് കോളനിയിൽ ലഹരിക്കെതിരേ ബോധവത്കരണം

12:48 AM Mar 30, 2017 | Deepika.com
കാളികാവ്: ചോക്കാട് നാൽപത് സെന്‍റ് കോളനിയിൽ പോലീസും എക്സൈസും ചേർന്നു ലഹരി ബോധവത്കരണ ക്യാന്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് നിലന്പൂർ സർക്കിൾ ഇൻസ്പെക്ടർ ടി.അനിൽകുമാർ, കാളികാവ് എസ്ഐ കെ.പി സുരേഷ് ബാബു, എക്സൈസ് മുക്തി കോ-ഓർഡിനേറ്റർ ബി. ഹരികുമാർ എന്നിവർ ക്ലാസെടുത്തു.
പ്രധാനാധ്യാപകൻ ബാബുരാജ്, മഹിള സമഖ്യ പ്രവർത്തക രാജമ്മ, പ്രൊമോട്ടർ സുശീല, സ്പാർക്ക് ക്ലബ് ഭാരവാഹികളായ പ്രജിത്, മുഹ്സിൻ, എന്നിവർ പ്രസംഗിച്ചു. വണ്ടൂർ ജലീൽ മദ്യവിമുക്ത ഗാനമേള അവതരിപ്പിച്ചു. കോളനിയിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സംഘം കോളനി സന്ദർശിച്ചു. കാട്ടാനകളുടെ ആക്രമണത്തിൽ നിന്നു കോളനിക്കാർക്ക് രക്ഷ വേണമെന്നാണ് ചില വീട്ടമ്മമാർ പരാതിപ്പെട്ടത്. മദ്യലഹരിയിലായവരിൽ നിന്നു ആക്രമണങ്ങൾക്ക് വിധേയരാകുന്ന വീട്ടമ്മമാർ കോളനിയിലെ മദ്യവിൽപ്പന തടയണമെന്നും ആവശ്യപ്പെട്ടു. കോളനിക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് സംഘം മടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സായുധ പോലീസിന്‍റെ കാവലിലായിരുന്നു സന്ദർശനം. മദ്യ വിപത്ത് തടയാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ കോളനിക്കാർക്ക് ഉറപ്പു നൽകി.