പത്തനംതിട്ട: പച്ചയായ മനുഷ്യൻ മാത്രമല്ല, മനുഷ്യനിലെ പച്ചകൂടിയായിരുന്നു കട്ടമ്മനിട്ടയെന്നും താനടക്കമുള്ളവർക്ക് കലയിലേക്കും സാഹിത്യത്തിലേക്കുമുള്ള ജാലകമായിരുന്നു കടമ്മനിട്ടയെന്നും നാടക-സിനിമാ നടൻ എം.ആർ. ഗോപകുമാർ. കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ചുള്ള പത്നി ശാന്തയുടെ ഓർമ്മക്കുറിപ്പായ കൊച്ചാട്ടൻ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വയം കലഹിക്കുന്പോഴും അന്യരോടു കലഹിക്കുന്പോഴും കടമ്മനിട്ട ഉള്ളിലൊരു സ്നേഹവും സഹാനുഭൂതിയും കരുതിവെച്ചതായും അനുഭവ തീക്ഷ്ണമായ ഒരു ജീവിതത്തെ തികച്ചും സത്യസന്ധമായാണ് ശാന്ത വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം എം.ആർ. ഗോപകുമാറിൽ നിന്നും പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെന്പകത്തിൽ ഏറ്റുവാങ്ങി. പുസ്തകം എഡിറ്റു ചെയ്ത അനിൽ വള്ളിക്കോട്, ശാന്ത രാമകൃഷ്ണൻ, വള്ളിക്കോട് വിക്രമൻ, വിനോദ് ഇളകൊള്ളൂർ, കടന്പനാട് ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ പൂഴിക്കാട് എന്നിവർ പ്രസംഗിച്ചു.
കൊച്ചാട്ടൻ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു
10:34 PM Mar 29, 2017 | Deepika.com