നിലന്പൂർ നഗരസഭയിലെ പുറന്പോക്ക് ഭൂമി സർവേ; റവന്യൂ വകുപ്പിനെതിരേ നഗരസഭ

12:15 AM Mar 29, 2017 | Deepika.com
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ പുറന്പോക്ക് ഭൂമി സർവേ നടത്താതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന റവന്യൂ വകുപ്പിനെതിരെ നഗരസഭ ചെയർപേഴ്സണ്‍ പദ്്മിനി ഗോപിനാഥ് രംഗത്ത്. നഗരസഭയിലെ പല വികസന പ്രവർത്തനങ്ങളും, സ്വന്തം സ്ഥലമില്ലാത്തതിനാൽ മുടങ്ങുന്ന സാഹചര്യമാണുള്ളത്. നിലന്പൂർ ഫയർസ്റ്റേഷൻ, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, ടാക്സി-ഓട്ടോ പാർക്കിംഗ് ഏരിയ, ചിൽഡ്രൻസ് പാർക്ക്, പകൽ വീട് എന്നിവയാണ് സ്ഥല ലഭ്യതയില്ലാത്തതുമൂലം നടപ്പാക്കാൻ കഴിയാതിരിക്കുന്നത്. റവന്യൂ വകുപ്പ് സർവേ നടത്തി പുറന്പോക്ക് ഭൂമി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2016 സെപ്റ്റംബർ 24ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നൽകിയിരുന്നു.
നിലന്പൂർ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും റവന്യൂ വകുപ്പ് ഒരു നടപടിയും സ്വീകരിക്കാതെ ഉരുണ്ടു കളിക്കുകയാണ്. മൈലാടി പാലത്തിന് സമീപത്തുള്ള, പുറന്പോക്ക് ഭൂമി, മാലിന്യ സംസ്കരണത്തിനു ഉപയോഗിക്കുന്നതിനു തഹസിൽദാരുടെ അനുമതി ആവശ്യമുള്ളതിനാൽ ഒക്ടോബർ 18ന് തഹസിൽദാർക്കും അപേക്ഷ നൽകിയിരുന്നു. റവന്യൂ ഭൂമിയോട് ചേർന്ന് വനഭൂമിയുള്ളതിനാൽ വനം വകുപ്പിനോടു റവന്യൂ വകുപ്പും ചേർന്നു സംയുക്ത സർവേ നടത്തി പ്രശ്ന പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏക്കർ കണക്കിനു ഭൂമി പുറന്പോക്ക് ഭൂമിയായി നിലന്പൂർ നഗരസഭ പരിധിയിലുള്ളപ്പോഴാണ് ഭൂമി ഇല്ല എന്ന കാരണത്താൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുന്നതെന്നും ചെയർപേഴ്സണ്‍ പറയുന്നു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ആവശ്യമാണ്. എത്രയും വേഗം റവന്യൂ വകുപ്പ് അംലംഭാവം വെടിഞ്ഞ് സർവേ നടപടികളാരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലന്പൂരിൽ നീർത്തടങ്ങളടക്കം നികത്തി കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്ന ഭൂമാഫിയകൾക്കു എല്ലാ ഒത്താശയും ചെയ്യുന്നത് റവന്യൂ അധികൃതരാണ്. സർക്കാരിന് അവകാശപ്പെട്ട പുറംപോക്ക് ഭൂമി തിരിച്ചു പിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ടു പോകുന്നതിൽ ആക്ഷേപം ശക്തമായിട്ടുണ്ട്.