മക്കരപറന്പ്(മലപ്പുറം): പ്രശസ്ത ഫുട്ബോൾതാരം മലപ്പുറം ചേക്കു (75) നിര്യാതനായി. തിരുവനന്തപുരം ടൈറ്റാനിയം ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പിന്നീട് കോച്ചുമായിരുന്നു. 1973-ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ നടന്ന സന്തോഷ് ട്രോഫി മൽസരത്തിൽ കേരളം പ്രഥമ കിരീടം നേടുന്പോൾ പ്രതിരോധനിരയിലെ സ്റ്റോപ്പറായിരുന്നു. ചേക്കു. വിക്ടർ മഞ്ഞില, സി.സി ജേക്കബ്, മണി, സേധുമാധവൻ, സേവ്യർ പയസ് തുടങ്ങിയവരായിരുന്ന സഹകളിക്കാർ. ഒൗദ്യോഗിക സേവനം ടൈറ്റാനിയത്തിലായതിനാൽ തിരുവനന്തപുരത്തായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്. പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിനു ശേഷമാണ് ജ·നാട്ടിൽ തിരികെയെത്തിയത്. കളിക്കിടെയുണ്ടായ ഗുരുതര പരിക്കിനെ തുടർന്ന് കാലിന്റെ സ്വധീനശക്തി നഷ്ടപ്പെട്ടിരുന്നു. മലപ്പുറത്തെ ഫുട്ബോൾ വേദികളിലെ അതിഥിയായ ചേക്കുവിന് വർഷങ്ങളായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ബാങ്കുകൾക്ക് മുന്നിൽ ഒറ്റയാൾ സമരം നടത്തി ശ്രദ്ധ പിടിച്ചു പറ്റുകയും അതിലൂടെ അധികാരികളുടെ അവഗണന അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.
ഇന്നലെ രാവിലെ മക്കരപറന്പിലെ വിട്ടിൽ വച്ചാണ് അന്ത്യം. വൈകുന്നേരം 4.30ന് മക്കരപ്പറന്പ ജുമാമസ്ജിദിൽ മൃതദേഹം കബറടക്കി.
മലപ്പുറം കോട്ടപ്പടിയിലെ പരേതരായ മക്കരപറന്പ് കാവുങ്ങൽ അലവി- വാങ്കോടൻ ഫാത്തിമകുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: ഉപ്പൂടൻ സക്കീന (കോട്ടപ്പടി) മക്കൾ: അൻവർ (ടൈറ്റാനിയം മുൻതാരം, തിരുവനന്തപുരം), ഹബീബ്, അസീൻ (ഫുട്ബാൾ താരങ്ങൾ) ഷമീർ (കേരളതാരം) ഷാജി (എസ്ബിടി താരം,) അൽഅമീർ (വിവ കേരളതാരം) നഹീം (എറണാകുളം). മരുമക്കൾ: നജീമ (തിരുവനന്തപുരം) ഷമീന (മലപ്പുറം), റജീന (ആമയൂർ,) ഫസ്ല (കാരകുന്ന്), സുഫാന, അനൂഷ (ഇരുവരും തിരുവനന്തപുരം). സഹോദരങ്ങൾ. മലപ്പുറം അസീസ് മക്കരപറന്പ് (മുഹമ്മദൻസ് കൊൽത്ത മുൻ നായകൻ), നഖദീജ (മക്കരപറന്പ്), ഫാത്തിമകുട്ടി (കോട്ടക്കൽ), പരേതനായ മുഹമ്മദ് കുട്ടിപ്പ.
ഫുട്ബോൾ താരം മലപ്പുറം ചേക്കു നിര്യാതനായി
10:43 PM Mar 28, 2017 | Deepika.com