കൊടകര: പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ ചെറുവത്തൂർ ചിറയ്ക്ക് ശാപമോക്ഷമായി. ചെളിയും പുല്ലും നിറഞ്ഞ് നാശോന്മുഖമായി കിടന്ന കുളം ഒന്നേകാൽ കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ചിറ നാളെ വൈകുന്നേരം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നാടിനു സമർപ്പിക്കുകയാണ്. കൊടകര പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യതയും ഏക്കർകണക്കിന് പ്രദേശത്തേക്ക് ജലസേചനസൗകര്യവും ഉറപ്പാക്കുന്നതിനായാണു നബാർഡിന്റെ സഹായത്തോടെ ചെറുവത്തൂർ ചിറ പുനരുദ്ധരിച്ചത്.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനായിരുന്നു നിർമാണ ചുമതല. ഒന്നരയേക്കറിലധികം വിസ്തൃതിയിലുള്ള കുളം ചെളിനീക്കി ആഴം കൂട്ടി നവീകരിക്കുകയും ചുറ്റും കരിങ്കൽകെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടറ്റത്തും നടുവിലുമായി പടവുകൾ, ചിറക്കുചുറ്റം നടപ്പാത, ഗാലറി എന്നിവ നിർമിച്ച് ചിറ മോടിപിടിപ്പി്ച്ചിട്ടുണ്ട ്. 13 അടി താഴ്ചയുള്ള ചിറയിൽ 10 അടിയോളം ജലവിതാനം സ്ഥിരമായി നിലനിർത്തുന്ന വിധത്തിലാണ് പുനർനിർമാണം നടത്തിയിട്ടുള്ളത്.
വേനൽമാസങ്ങളിൽ ചാലക്കുടി വലതുകര കനാലിൽനിന്ന് ചെറുവത്തൂർ ചിറയിലേക്ക് വെള്ളമെത്തിച്ചാണ് ജലവിതാനം ക്രമീകരിക്കുന്നത്. ചിറയെ ആശ്രയിച്ച് ചെറുകിട കുടിവെള്ള പദ്ധതിയും ലിഫ്റ്റ് ഇറിഗേഷനുമുണ്ട്.മേഖലയിലെ വീട്ടുകിണറുകളിലും കുളങ്ങളിലും ജലലഭ്യത ഉറപ്പാക്കുന്നത് ചിറയിലെ ജലശേഖരത്തെ ആശ്രയിച്ചാ ണ്.
സ്ലൂയിസുകൾ വഴി കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട ്. മഴക്കാലത്ത് ചിറയിൽ നിറയുന്ന അധികജലവും സ്ലൂയിസുകൾ വഴി സമീപത്തെ തോട്ടിലേക്ക് ഒഴുക്കി വിടും. വേനൽക്കാലത്ത് ചെറുവത്തൂർ ചിറയിൽ സംഭരിക്കപ്പെടുന്ന വെ ള്ളം മനക്കുളങ്ങര തോട്ടിലൂടെ തുറന്നുവിട്ട് മനക്കുളങ്ങര പാടം, കാരൂ ർപാടം എന്നിവിടങ്ങളിലെ കൃഷിക്കു പ്രയോജനപ്പെടുത്താനാകും.
നാളെ വൈകുന്നേരം നടക്കുന്ന ചിറയുടെ സമർപ്പണ ചടങ്ങ് ഗ്രാമത്തിന്റെ ഉത്സവമാക്കി മാറ്റാനുള്ള
തയ്യാറെടുപ്പിലാണു നാട്ടുകാർ.
ചെറുവത്തൂർചിറ അണിഞ്ഞൊരുങ്ങി, സമർപ്പണം നാളെ
01:37 AM Mar 23, 2017 | Deepika.com