അർബുദ നിർണയ വയോജന പരിചരണ കേന്ദ്രത്തിന് തറക്കല്ലിട്ടു

12:53 AM Mar 23, 2017 | Deepika.com
കൊണ്ടോട്ടി: എയർപോർട്ട് അഥോറിറ്റി കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിന് അനുവദിച്ച അർബുദ നിർണയ വയോജന പരിചരണ കേന്ദ്രത്തിന് തറക്കല്ലിട്ടു.
കെട്ടിടത്തിന്‍റെ പ്ലാൻ മുനിസിപ്പൽ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചയച്ചതിനാൽ ഒന്നര വർഷമായി നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. തടസം നീങ്ങിയതോടെയാണ് അർബുദ നിർണയ വയോജന പരിചരണ കേന്ദ്രത്തിന് ആശുപത്രി പരിസരത്ത് എയർപോർട്ട് ഡയറക്ടർ കെ.ജനാർദനൻ ഇന്നലെ ശിലാസ്ഥാപനം നടത്തിയത്.
കരിപ്പൂർ വിമാനത്താവളം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിന് അർബുദ നിർണയ വയോജന പരിചരണ കേന്ദ്രം അനുവദിച്ചത്. 65 ലക്ഷം രൂപയാണ് സെന്‍റർ സ്ഥാപിക്കാൻ എയർപോർട്ട് അഥോറിറ്റി നീക്കിവച്ചത്. ഇതിൽ 32.5 ലക്ഷം രൂപ കഴിഞ്ഞ നവംബറിൽ കൈമാറി. ബാക്കി തുക നിർമാണം പുരോഗമിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് ഡയറക്ടർ കെ.ജനാർദ്ദനൻ പറഞ്ഞു.
ബിഎസ്എൻഎല്ലിന്‍റെ എൻജിനിയറിംഗ് വിഭാഗമാണ് 58 ലക്ഷം രൂപയ്ക്ക് കെട്ടിട നിർമാണത്തിന്‍റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. അനുവദിച്ചതിൽ ബാക്കി തുക ലാബ് യന്ത്രങ്ങൾക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനുമായി വിനിയോഗിക്കും.
ഈ വർഷം നവംബറിൽ പ്രവൃത്തി പൂർത്തിയാകും. തുടർപദ്ധതി സമർപ്പിക്കുന്നതിന് അനുസരിച്ച് പണം നൽകുന്ന കാര്യം പരിശോധിക്കുമെന്നും കെ.ജനാർദനൻ പറഞ്ഞു.
അഥോറിറ്റി അനുവദിച്ച തുകയുടെ പകുതി ആരോഗ്യ വകുപ്പിന്‍റെ എൻആർഎച്ച്എമ്മിനെ കഴിഞ്ഞ വർഷം എൽപ്പിച്ചിരുന്നു. ഇവർ തുക ബിഎസ്എൻഎൽ നിർമാണ വിഭാഗത്തിനും കൈമാറി. എന്നാൽ ബിഎസ്എൻഎൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് പ്ലാൻ സമർപ്പിച്ചിത് മുനിസിപ്പൽ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചുനൽകിയതോടെ പദ്ധതി മുടങ്ങി.
കൊണ്ടോട്ടി സർക്കാർ ആശുപത്രി നേരത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്‍റെ മേൽനോട്ടത്തിലായിരുന്നപ്പോഴാണ് എയർപോർട്ട് അഥോറിറ്റി ഈ നിർദേശം സമർപ്പിച്ചിരുന്നത്. പിന്നീട് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാവുകയായിരുന്നു.
സാധാരണ കെട്ടിടനിർമാണത്തിന് പ്ലാൻ സമർപ്പിക്കും വിധമുളള അപേക്ഷ, ഫീസ്, കരം രസീത്, ആധാരം എന്നിവ ഹാജരാക്കണമെന്നാണ് സിഎച്ച്സി അധികൃതരോടാവശ്യപ്പെട്ടിരുന്നത്. നിബന്ധനകൾ പാലിച്ചതോടെയാണ് നിർമാണത്തിന് തുടക്കമായത്.
എയർപോർട്ട് അഥോറിറ്റി ദക്ഷിണ മേഖല ജനറൽ മാനേജർ (എൻജിനിയറിംഗ് വിഭാഗം) കെ.കെ. സിംഗ്, എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജർ ഡോ.ഷിബുലാൽ, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.സി.സുരേഷ് കുമാർ, ബിഎസ്എൻഎൽ എക്സിക്യൂട്ടീവ് എൻജിനിയർ ടി.പവിത്രൻ, സബ് ഡിവിഷൻ എൻജിനിയർ എൻ. രജീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി.ദിനേശ് തുടങ്ങിയവർ സംബന്ധിച്ചു.