കട്ടുപ്പാറയിൽ കാമറകൾ സ്ഥാപിക്കാൻ പദ്ധതി

12:51 AM Mar 23, 2017 | Deepika.com
പെരിന്തൽമണ്ണ: മോഷണം, സാമൂഹികവിരുദ്ധ പ്രവർത്തനം, ഭിക്ഷാടനം, അതിക്രമങ്ങൾ എന്നിവ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി കട്ടുപ്പാറയിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മ എന്‍റെ കട്ടുപ്പാറ സുരക്ഷിത ഗ്രാമം എന്ന പദ്ധതിയുടെ ആദ്യ സംരംഭമായ കാമറ സ്ഥാപിക്കുന്ന പരിപാടിക്ക് തുടക്കമായി.
12 ലക്ഷം രൂപ ചെലവിൽ നാൽപ്പതു കാമറകളാണ് സ്ഥാപിക്കുക. ഈ തുക പൊതുജനങ്ങളിൽനിന്ന് സ്വരൂപിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഐമാക് എന്ന കന്പനിക്കാണ് കാമറ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിട്ടുള്ളത്.
മുൻകൂർ തുകയായി ഒരു ലക്ഷം രൂപ കന്പനി എംഡി മൻസൂറിന് പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സാജു കെ. ഏബ്രഹാം നൽകി.
എട്ട് ഘട്ടങ്ങളിലായാണ് വിവിധ ഭാഗങ്ങളിൽ കാമറ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ പെരിന്പിലാവ് - നിലന്പൂർ ദേശീയപാതയിൽ എട്ടുകാമറകളാണ് സ്ഥാപിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എട്ട് കാമറകൾ സ്ഥാപിച്ച് ഏപ്രിൽ ആദ്യവാരം ഒന്നാംഘട്ട ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു.
ജനറൽ കണ്‍വീനർ ഷാജു കട്ടുപ്പാറ, ഭാരവാഹികളായ സി.ടി.അബ്ദുൾ അസീസ്, ഇ.കെ.അബൂബക്കർ, ചെമ്മല ഹുസൈൻ, സുനീർ കട്ടുപ്പാറ എന്നിവർ പ്രസംഗിച്ചു.